Connect with us

Uncategorized

കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം കാണാൻ പദ്ധതി

Published

on

കോതമംഗലം : കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ സംരക്ഷണവും പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കൃഷി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി പി. പ്രസാദ്.





ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ ആധിപത്യമായി മാറാൻ പാടില്ലെന്നും ജനാഭിപ്രായം പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
നെല്ല് ഉത്പാദനത്തിൻ്റെ കാര്യത്തിൽ പരിമിതികൾ ഉണ്ടെ ങ്കിലും പച്ചക്കറി ഉൽപാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തമകാൻ സംസ്ഥാനത്തിന് ശേഷി യുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണിൻ്റെ ഘടന അനുസരിച്ചുള്ള കാർഷിക വിളകൾ ഉൽപാദിപ്പിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൃഷിയിടം തിരിച്ചു പിടിക്കാൻ ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടി ചേർത്തു.

പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കുന്നതിന് നീർചാലുകളുടെ സംരക്ഷണത്തിനടക്കം പ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കണം. അതിനായി ഫണ്ടുകൾ കണ്ടെത്തി പാടശേ ഖരങ്ങളെ നിലനിർ ത്താൻ നാം പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനം നടപ്പാക്കുമ്പോൾ മുഖ്യപരിഗണന ആരോഗ്യ രംഗത്തിനായിരിക്കണമെന്നും
മികച്ച ഭക്ഷണ രീതിയി ലൂടെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നും അതിനായി കാർഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു.

 

ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് പി എ എം ബഷീർ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശോഭാ വിനയൻ,മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യാ ചെയർമാൻ ഇ കെ ശിവൻ, സി പി ഐ പ്രതിനിധി പി കെ രാജേഷ് ,കേരളാ കോൺഗ്രസ് ജോസഫ് പ്രതിനിധി പി കെ സത്യൻ, ആത്മ ഡിസ്ട്രിക്ട് ഗവേണിംഗ് ബോർഡ് മെംബർ എം എസ് അലിയാർ , നെല്ലിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ സുലേഖ ഉമ്മർ , 19-ാം വാർഡ് മെമ്പർ വൃന്ദാ മനോജ് , മണ്ണ് പര്യവേക്ഷണ  മണ്ണ് സംരക്ഷണ വകുപ്പ് അഡി.ഡയറക്ടർ ആനന്ദബോസ് ഡി , ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശ ദേവദാസ് , നെല്ലിക്കുഴി കൃഷി ഓഫീസർ ഗ്രീഷ്മ എസ്, ഇരമല്ലൂർ പാടശേഖരം പ്രസിഡൻ്റ് വിജയൻ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് അസി. എഞ്ചിനീയർ മനു വി തമ്പി എന്നിവർ പ്രസംഗിച്ചു.

മുതിർന്ന കർഷകൻ വി എ തങ്കപ്പൻ, വേമ്പനാട്ട് കായൽ നീന്തി കടന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി അസ്ഫർ ദിയാൻ അമിൻ എന്നിവരെ മന്ത്രി ആദരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാറ്റൂർ ഗ്രാമപ ഞ്ചായത്ത് മെംബർ ബെൻസി ജോയി 25,000 രൂപ യുടെ ചെക്ക് മന്ത്രി പി. പ്രസാദിന്  കൈമാറി.






latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Uncategorized

വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം:സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്, പ്രതി പിടിയിൽ

Published

on

By

മൂവാറ്റുപുഴ: വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് വാഗ്ദാനം.സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ.

ഇടുക്കി തൊടുപുഴ , കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണൻ (26)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് .മുവാറ്റുപുഴ പോലീസ് രെജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു എന്നാണ് പുറത്തുവരുന്ന വിവരം.




മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ ഒരു സൊസൈറ്റിയുണ്ടാക്കി സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞ് നിക്ഷേപകരെ ആകർഷിച്ചായിരുന്നു തട്ടിപ്പ്. 9 കോടിയോളം രൂപയാണ് ഇയാൾ ഇത്തരത്തിൽ മുവാറ്റുപുഴയിൽ നിന്ന് തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിച്ച് നേടിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.


സംസ്ഥാനത്തെ എല്ലാ ബ്ലോക്കിന് കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. മുവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെയും തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചതായും, 62 സീഡ് സൊസൈറ്റികൾ മുഖേന പ്രതി പണപിരിവ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പ്രതിക്കെതിരെ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കേസ് രെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 2022 മുതൽ പ്രതി സന്നദ്ധ സംഘടനകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയിരുന്നതായാണ് നിലവിലെ കണ്ടെത്തൽ.

സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിൽ ഇടപാടുകൾ നടത്തിയിരുന്നതായും, പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ബീ വെൻച്ചുവേർസ് തൊടുപുഴ, സോഷ്യൽ ബീ വെൻച്ചുവേർസ് ഇയാട്ടുമുക്ക്, എറണാകുളം, പ്രൊഫഷണൽ സർവീസ് ഇന്നോവഷൻ കളമശ്ശേരി, ഗ്രസ്സ്റൂട്ട് ഇന്നോവഷൻ കളമശ്ശേരി എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ അനന്ദു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തിരുന്നതായും, നാഷണൽ എൻജിഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാൻ ഇയാളെ ആണ് ചുമതലപെടുത്തിയിരിക്കുന്നത് എന്ന് കാട്ടി തട്ടിപ്പ് തുടരാൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ആദ്യഘട്ടത്തിൽ ബുക്ക് ചെയ്തവർക്ക് വാഹനം നൽകാനും പിന്നീട് ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്.നേരത്തെയും നിരവധി പരാതികൾ ഇക്കാര്യത്തിന് പോലീസിന് ലഭിച്ചിരുന്നു.

എറണാകുളം കച്ചേരിപടിയിൽ മറ്റൊരു തട്ടിപ്പിനായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ പി.സി.ജയകുമാർ ,,ബിനോ ഭാർഗവൻ, സീനിയർ 1സിപിഓമാരായ സി.കെ.മീരാൻ സി കെ, ബിബിൽ മോഹൻ, കെ.എ അനസ് തുടങ്ങിയവർ ഉണ്ടായിരുന്നു.

 






Continue Reading

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.




മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.


മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Trending

error: Content is protected !!