Local
കോതമംഗലം കന്നി 20-പെരുന്നാൾ; 25 -ന് കൊടിയേറും, ക്രമീകരണങ്ങൾ ഇങ്ങനെ

കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20- പെരുന്നാൾ ഈ മാസം 25-ന് കൊടിയേറും.പത്തുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണ സമതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഈ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാൾ ആണ് ഈ വർഷം ആഘോഷിക്കുന്നത്.യാക്കോ ബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത അഭി.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടേയും, എബ്രാഹാം മോർ സേവേറിയോസ് തിരുമേനിയുടേയും കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, പൗലോസ് മോർ ഐറേനിയോസ്, മാത്യൂസ് മോർ തീമോത്തിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, ഏലിയാസ് മോർ അത്താനാസിയോസ്, കുര്യാക്കോസ് മോർ ക്ലീമ്മീസ്,മാത്യൂസ് മോർ അപ്രേം, മാത്യൂസ് മോർ അന്തീമോസ്, മാത്യൂസ് മോർ ഈവാനിയോസ് പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെയും സഹകാർമ്മികത്വത്തിലുമാണ് ആഘോഷ പരിപാടികൾ നടക്കുക.
സംസ്ഥാന സർക്കാരിൻ്റെ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. കൊടിയേറ്റ് മുതൽ പെരുന്നാൾ സമാപിയ്ക്കുന്നത് വരെയുള്ള പ്രാർത്ഥനകളുടെയും ചടങ്ങുകളുടെയും വിവരങ്ങൾ ചുവടെ
സെപ്തംബർ 25 ന് രാവിലെ 6:30 പ്രഭാത നമസ്കാരവും 7:15 ന് വി.അഞ്ചിന്മേൽ കുർബ്ബാന വൈകിട്ട് 4 മണിക്ക് ചക്കാലക്കുടിചാപ്പലിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം ധൂപ പ്രാർത്ഥനയ്ക്ക് ശേഷം അഞ്ച് മണിക്ക് ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി ഫാ. ജോസ് പരത്തുവയിലിൽ കൊടിയുയർത്തും.
5:15 ന് ഗ്രീൻ പ്രോട്ടോകോൾ ഉദ്ഘാടനവും 6 മണിക്ക് സസ്യാനമസ്കാരവും നടക്കും.സെപ്തംബർ 25 മുതൽ ഒക്ടോബർ 1 വരെ എല്ലാ ദിവസവും ഞായർ ഒഴികെ വി.അഞ്ചിന്മേൽ കുർബ്ബാന ക്രമീകരിച്ചിരിക്കുന്നു.
സെപ്തംബർ 26 വ്യാഴാഴ്ച കൽക്കുരിശ് പെരുന്നാൾ ആയി ആചരിക്കും.വി. കുർബ്ബാനാനന്തരം പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.
ഉച്ച കഴിഞ്ഞ് 3 മണിക്കാണ് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം ക്രമീകരിച്ചിട്ടുള്ളത്.സെപ്തംബർ 28-ാം തീയതി ശനിയാഴ്ച 6 മണിക്ക് സന്ധ്യാനമസ്ക്കാരം നടക്കും.പിന്നാല വൈദ്യത ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിക്കും.
ഒക്ടോബർ 13 വരെ ദീപാലങ്കാരം ഉണ്ടായിരിക്കുന്നതാണ്. സെപ്തംബർ 29 ഞായറാഴ്ച രാവിലെ 5.15 ന് പ്രഭാത നമസ്കാരം 6നും , 7.15 നും, 8.45 നും വി.കുർബ്ബാന ,10.30ന് സർവ്വമത സമ്മേളനം വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരം, 6.30 ന് വി.കുർബ്ബാന എന്നിവയും നടക്കും.
സെപ്തമ്പർ 30 തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് കലവറ നിറയ്ക്കൽ ചടങ്ങ് (പെരുന്നാൾ നേർച്ചസദ്യയ്ക്കുള്ള ഉൽപ്പന്ന ശേഖരണം) ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 6.45 ന് പ്രഭാത നമസ്കാരം,7.30 ന് വി.മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. തീർത്ഥാടകർക്ക് രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നേർച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതാണ്. 3 മണിക്ക് മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോക്കും.
5 മണിക്ക് തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണം നൽകും.ഹൈറേഞ്ച് മേഖലയ്ക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയ്ക്ക് മുവാറ്റുപുഴ കവലയിലും വടക്കൻ മേഖലയ്ക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയ്ക്ക് ചക്കാലക്കുടിചാപ്പലിലും സ്വീകരണം നൽകും.5:30 ന് പ്രവാസി തീർത്ഥാടക സംഗമം നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ളതീർഘാടക സംഘങ്ങളെ സ്വീകരിക്കും.
6.30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ മെത്രാപ്പോലിത്തന്മാരുടെ സഹകാർമ്മികത്വത്തിലും സന്ധ്യാ നമസ്ക്കാരം നടക്കും.
8 മണിക്ക് മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രീഗോറിയോസ്
പെരുന്നാൾ സന്ദേശം നൽകും.
10 മണിക്ക് നഗരം ചുറ്റി പ്രദക്ഷിണം നടക്കും.
151 പൊൻ വെള്ളി കുരിശുകളുടെ അകമ്പടിയോടെ പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, സെൻ്റ്. ജോർജ്ജ് കത്തീഡ്രൽ,മലയിൻകീഴ് കുരിശ്, എം.ബി.എം.എം. ആശുപത്രി, ടൗൺ കുരിശ്, എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി റോഡ് വഴി തിരിച്ചെത്തും. കരിമരുന്ന് .
ഒക്ടോബർ 3 വ്യാഴാഴ്ച രാവിലെ 5.00 മണിക്ക് പ്രഭാത നമസ്കാരം ,5.30 ന്
അഭി. ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന
വി. കുർബ്ബാനയും 6.45ന് അഭി. ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന
വി.കുർബ്ബാനയും ഉണ്ടായിരിയ്ക്കും.
8 :30 ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിലുംവി. കുർബ്ബാന .
ശേഷം പെരുന്നാൾ സന്ദേശം
10.30 ന് നേർച്ചസദ്യ പള്ളിയുടെ പടിഞ്ഞാറ് വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലിൽ.
2 മണിക്ക് പ്രദക്ഷിണം പള്ളിയിൽ നിന്ന് പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ് ചക്കാലക്കുടി വി. യൽദോ മാർ ബസേലിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥനയ്ക്കു ശേഷം പള്ളിയിൽ തിരിച്ചെത്തും.
തുടർന്ന് ആശീർവ്വാദം 5 മണിക്ക് പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകും. 6 മണിക്ക് സന്ധ്യാനമസ്കാരം.
ഒക്ടോബർ 4 വെള്ളിയാഴ്ച 7 മണിക്ക് പ്രഭാത നമസ്കാരം 8 മണിക്ക്
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും വി.മൂന്നിന്മേൽ കുർബ്ബാന .
9 മണിക്ക് പാച്ചോർ നേർച്ച 10.30 ന് ലേലം വൈകിട്ട് 4 മണിക്ക് കൊടിയിറക്ക് 6.15 ന് സന്ധ്യാനമസ്ക്കാരം .
പെരുന്നാളിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കെ സ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്തും. 12 ഗവൺമെൻ്റ് ഡിപ്പാർട്ട്മെൻ്റുകൾ ഏകോപിപ്പിച്ച് വേണ്ട ക്രമീകരണങ്ങൾ ഒരിക്കിയിട്ടുണ്ട്.
ഒക്ടോബർ 6 ന് രണ്ടാം കൂനൻ കുരിശ് സത്യത്തിൻ്റെ വാർഷിക ആഘോഷവും നടക്കും.
പത്രസമ്മേളനത്തിൽ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി ഫാ. നോബി വെട്ടിച്ചിറ, ഫാ. ജോസ് തച്ചേത്തു കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ, വലിയപള്ളി ട്രസ്റ്റിമാരായ ബാബു കുര്യാക്കോസ് പീച്ചക്കര,എൽദോസ് കണ്ണാപറമ്പേൽ, കെ.കെ. ചാണ്ടി കറുകപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login