Connect with us

latest news

ബാവയുടേത് സമരഭരിതമായ താപസജീവിതം, അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം ; യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരഭരിതമായ താപസജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊർജവും ശക്തിയുമാണ് ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസി സമൂഹത്തിന് നല്‍കിയത്.

കാറും കോളും നിറഞ്ഞ കാലങ്ങളില്‍ യാക്കോബായ സഭയെ പോരാളിയുടെ വീര്യത്തോടെ, വീഴ്ചകളില്ലാതെ നയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജീവിതം നല്‍കിയ അനുഭവപാഠങ്ങളും ഇടമുറിയാത്ത പ്രാർഥനയുമാണ്, വി.ഡി. സതീശൻ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

അദ്ദേഹവുമായി കാല്‍ നൂറ്റാണ്ടു കാലത്തെ ആത്മബന്ധമുണ്ട്. അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ ബലത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ജീവിതത്തിലുടനീളം തെളിയിച്ചിട്ടുണ്ട്.

‘ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. അതു കൊണ്ട് നീതിയുടെ കിരീടം എനിക്കായി ഒരുക്കി വെച്ചിരിക്കുന്നു’ എന്ന വചനത്തില്‍ അടിയുറച്ച്‌ വിശ്വസിച്ച ആത്മീയാചാര്യന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.- സതീശൻ കൂട്ടിച്ചേർത്തു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ ബാവ. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കുത്തൊഴുക്ക് ശക്തം,തിരച്ചിൽ വിഫലം ;പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്നും ചാടിയ ആളെ കണ്ടെത്തിയില്ല,തിരച്ചിൽ തുടരുന്നു

Published

on

By

അടിമാലി : പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ പനംകൂട്ടി സ്വദേശി കാട്ടുവിളയിൽ ബെന്നി വിൻസൻ്റിനെ കണ്ടെത്താനായില്ല.

ഇന്നലെ വൈകിട്ടാണ് ഇയാൾ പുഴയിലേയ്ക്ക് ചാടിയത്. ചാടും മുമ്പ് വിൻസൻ്റ് ആത്മഹത്യ ഭീഷിണി മുഴക്കിയതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഉടൻ അടിമാലി ഫയർഫോഴ്സും സ്കൂബ ടീം അംഗങ്ങളും തിരച്ചിൽ ആരംഭിച്ചിരുന്നു.

കുത്തൊഴുക്കും വെളിച്ചക്കുറവും മൂലം ഇന്നലെ നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നു

Continue Reading

latest news

സർക്കാർ ഇടപെടലിൽ നിർമ്മിച്ച ജലവിതരണ പദ്ധതി സ്ഥലം ഉടമ സ്വന്തമാക്കിയെന്നാക്ഷേപം,പ്രദേശം ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രം, പ്രതിഷേധം ശക്തം

Published

on

By

പ്രകാശ് ചന്ദ്രശേഖർ
മറയൂർ;സർക്കാർ ഇടപെടലിൽ 65 ലക്ഷത്തോളം രൂപ ചിലവിൽ സ്ഥാപിച്ച ജലവിതരണ പദ്ധതി സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്നും ടൂറിസ്റ്റുകൾക്ക് ജലകേളികയ്ക്കായി അവസരം ഒരുക്കി പണം സമ്പാദിയ്ക്കുന്നതായും ആക്ഷേപം.കോവിൽക്കടവ് ഇടക്കടവിൽ സർക്കാർ ഇടപെടലിൽ, 65 ലക്ഷത്തോളം രൂപ ചിലവിൽ നിർമ്മിച്ച ജലവിതരണ പദ്ധതി സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.പിന്നോക്ക വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലെ ജക്ഷാമം പരിഹരിയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടക്കടവിൽ ജലവിതരണ പദ്ധതി ആസുത്രണം ചെയ്തതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.ഈ പദ്ധതി കമ്മീഷൻ ചെയ്‌തെങ്കിലും തങ്ങൾക്ക് തുള്ളിവെള്ളം ലഭിച്ചില്ല എന്നാണ് പ്രദേശത്തെ താമസക്കാർ പങ്കുവയ്ക്കുന്ന വിവരം.നിലവിൽ പദ്ധതി പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് കുളിയ്ക്കാൻ അവസരം ഒരുക്കി,സ്ഥലം ഉടമ പണം സംബാദിയ്ക്കുകയാണെന്നാണ് നാട്ടിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

പദ്ധതി നടത്തിപ്പിൽ പാകപ്പിഴയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികളുമായി രംഗത്തിറങ്ങിയ സ്ത്രീകൾ ഉൾപ്പെടുന്ന 40-ലേറെപ്പേരെ സ്ഥലം ഉടമ കള്ളക്കേസിൽ കുടുക്കിയതായുള്ള ആരോപണംവും ശക്തിപ്പെട്ടിട്ടുണ്ട്.

സ്ഥലം ഉടമ വർഷങ്ങളായി വിവിധ സർക്കാർ വകുപ്പ് ജീവനക്കാരെയും രാഷ്ട്രീയ നേതാക്കാളെയും കൂട്ടുപിടിച്ച് വഴിവിട്ട നീക്കങ്ങൾ നടത്തിവരികയാണെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസിൽ പ്രതിചേർക്കപ്പെട്ടവർ പ്രതികരിച്ചു.

Continue Reading

latest news

കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

Published

on

By

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.

ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.

സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.

പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.

ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു

ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്

എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വീഡിയോ കാണാം

Continue Reading

Trending

error: Content is protected !!