Local
കൊച്ചി-ധനുഷ്കോടി ദേശീയ പാത പുനരുദ്ധാരണം; പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി

നെൽസൻ പനയ്ക്കൽ

മുവാറ്റുപുഴ; കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എൻ.എച്ച്.എ.എൽ മുഖാന്തിരം അനുവദിച്ച പദ്ധതി എൻ.എച്ച് (0) ഗണത്തിലാണ് അനുവദിക്കപ്പെട്ടത്.
തുടർന്ന് വളരെ വേഗത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു.ആദ്യ ഘട്ടത്തിൽ 3 എ നോട്ടിഫികേഷനും, തൊട്ടു പിന്നാലെ 3 എ നോട്ടിഫിക്കേഷനും (7.12.2023) പുറത്തിറങ്ങി. എന്നാൽ തുടർന്ന് 3 ഡി വിജ്ഞാപനത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ചെയ്യുന്ന സി.എ.എൽ.എ (കൊപീറ്റണ്ട് അതോറിറ്റി ഫോർ ലാൻ്റ് അക്വിസിഷൻ) യ്ക്കായില്ല.
എൻ.എച്ച്.എ.എൽ പല പ്രാവശ്യം സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞ മാർച്ച് മാസം തന്നെ പദ്ധതിയാരംഭിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തിയിരുന്നു. 2024 ജനുവരി 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇക്കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരി മാസം 5ന് ആയിരുന്നു 3ഡി വിജ്ഞാപനത്തിനായി കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ അത് പൂർത്തീകരിച്ചില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം ഭൂമി ഏറ്റെടുക്കലിനും, പദ്ധതി തുകയ്ക്കുമായി നിശ്ചയിച്ചിരുന്ന തുക കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചിരുന്നതിൽ നിന്നും ചിലവാക്കുവാനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതായി.പിന്നീട് പുതിയ സാമ്പത്തിക വർഷത്തിൽ (2024-25) ഏപ്രിൽ അവസാനത്തോടെയാണ് 3ഡി വിജ്ഞാപനത്തിനായുള്ള ഡേറ്റ എൻ.എച്ച്.എ.എല്ലിയ്ക്ക് നൽകുന്നത്.
ഈ ഘട്ടത്തിൽ സാമ്പത്തിക വർഷം മാറിയതിനാൽ പദ്ധതി തുകക്ക് വേണ്ടി വീണ്ടും മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമാക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി നിശ്ചിയച്ചതുക റഫ് എസ്റ്റിമേറ്റ് ആയി കണക്കുകൂട്ടിയത് വളരെ അധികമാണെന്ന് വിലയിരുത്തിയതും, ആയതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തിൽ അനുവദിക്കപ്പെട്ടതിനത്രയും തുക കണ്ടെത്താൻ കഴിയില്ല എന്ന തീരുമാനവും വിലങ്ങുതടിയായി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും, എൻ.എച്ച്.എ.എൽ ചെയർമാനുമായും ചർച്ച നടത്തുകയും, പാർലമെൻ്റിൽ വിഷയമവതരിപ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ 3 സാധ്യതകൾ തേടുന്നതിനായി എൻ.എച്ച്.എ.എൽ തീരുമാനിച്ചു.
1) റഫ് എസ്റ്റിമേറ്റിൽ കുറവ് വരുമോയെന്ന് സൂക്ഷ്മ പരിശോധന നടത്തുക.
2) ചിലവ് കുറയ്ക്കാൻ പുതിയ അലൈൻമെൻ്റ് കണ്ടെത്തുക
3)സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും 50% ചിലവ് ആവശ്യപ്പെടുക.
ഇതിൽ ഒന്നാമത്തെ സാധ്യത പരിശോധിച്ച് ഉറപ്പുവരുത്തി പദ്ധതി മുന്നോട്ട് പോകുക എന്ന നിലപാട് ആണ് താൻ സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാതെ സമയം പാഴാക്കി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിക്കപ്പെട്ട തുക ചിലവഴിക്കാത്തതിന് വലിയ വില നൽകേണ്ടി വന്നിരിക്കുകയാണിപ്പോൾ.
ഈ ഘട്ടത്തിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ച് കേന്ദ്ര സർക്കാരിനെ കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാൻ എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും,നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു. മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഒപ്പമുണ്ടായിരുന്നു.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login