Connect with us

Local

ആനക്കാട്ടിൽ നിന്നും വീട്ടിലെത്തിച്ചപ്പോൾ ആക്രമണവും ആക്രോശവും;വലഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും,സംഭവം കുട്ടമ്പുഴയിൽ

Published

on

കോതമംഗലം;മദ്യപിച്ച് ലക്കുകെട്ട് ആനക്കാട്ടിൽ കിടന്നപ്പോൾ പോലീസും വനംവകുപ്പ് അധികൃതരും ചേർന്ന് വീട്ടിലെത്തിച്ചു.പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ഇരുമ്പുകമ്പിയുമായി വെല്ലുവിളി.

മൽപ്പിടുത്തത്തിനൊടുവിൽ കമ്പി ഉദ്യോഗസ്ഥ സംഘം പിടിച്ചുവാങ്ങി.വീണ്ടും വീടിനുള്ളിൽ കടന്ന് മണ്ണെണ്ണ കന്നാസുമായി എത്തി ആക്രോശവും ആക്രമണവും.

രാത്രിയിൽ വനമേഖലയിൽ കാട്ടാനകൂട്ടം എത്താൻ സാധ്യതയുള്ള പ്രദേശത്ത് മദ്യലഹരിയിൽ കിടന്നുറങ്ങിയിരുന്ന മധ്യവയസ്‌കനെ സുരക്ഷ കണക്കിലെടുത്ത് വീട്ടിലെത്തിച്ച ഉദ്യോഗസ്ഥ സംഘമാണ് പുലുവാലുപിടിച്ചത്.

അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് പെട്രോളിംഗിനിറങ്ങിയ വനംവകുപ്പ് ജീവനക്കാർ പിണവൂർകുടി മട്ടിത്തോട്ടത്തിൽ നിന്നും ഇയാളെ കണ്ടെത്തിയത്.ഉദ്യോഗസ്ഥ സംഘം ടോർച്ച് തെളിച്ച് ,വഴികാട്ടി വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് ഇയാൾ അക്രമാസക്തനായത്.

വീടിനുള്ളിലേയ്ക്ക് കടന്ന്,നീളമുള്ള കമ്പിയുമായി വീടിന് പുറത്തേയ്ക്ക് വന്നശേഷം ഇയാൾ ഉദ്യോഗസ്ഥരെ വെല്ലുവിളിയ്ക്കുകയും അക്രമിയ്ക്കാൻ മുതിരുകയുമായിരുന്നു.

ഈ സമയം ഉദ്യോഗസ്ഥകരിൽ ഒരാൾ കമ്പി ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.കമ്പി പിടിച്ചുവാങ്ങിയപ്പോൾ വീടിനുള്ളിലേയ്ക്ക് പോയ ഇയാൾ മണ്ണെണ്ണ നിറച്ച കന്നാസുമായി പുറത്തെത്തി.പിന്നെ ഒരു കൈയ്യിൽ കന്നാസുമായിട്ടായിരുന്നു ഇയാളുടെ വിളാട്ടം.കൂടി നിന്നവരെ ഇയാൾ അസഭ്യം കൊണ്ടുമൂടി.

പിന്നെയും ഏറെ നേരം വാദപ്രതിവാദവുമായി ഇയാൾ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു.ഈ സമയമത്രയും ഇയാൾ വസ്ത്രം ധരിയ്ക്കാൻ തയ്യാറായില്ല.രംഗം ശാന്തമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം വീട്ടിൽ നിന്നും മടങ്ങിയത്.

കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാർ പെട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു.

കാട്ടിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇയാളെ വനംവകുപ്പ് ജീവനക്കാർ വിളിച്ചുണർത്തിയെങ്കിലും വീട്ടിൽപോകാൻ തയ്യാറായില്ല.തുടർന്ന് വനംവകുപ്പ് ജീവനക്കാർ കുട്ടംമ്പുഴ പോലീസിൽ വിവരം അറയിക്കുകയായിരുന്നു.

ദുരന്തങ്ങൾ ആവർത്തിയ്ക്കുമ്പോൾ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല.ദുരന്തങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ പഴികേൾക്കുന്നത് പുതിയ കാര്യമല്ല.ഇത് ഇനിയും ആവർത്തിയ്ക്കപ്പെടുകയും ചെയ്യും.

ഈ സാഹചര്യത്തിൽ വന്നുചേരുന്ന ഇത്തരം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസസ്ഥ സംഘം.

കയ്ച്ചിട്ട് ഇറക്കാനും വയ്യാ,മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

Trending

error: Content is protected !!