Local
റിപ്പോർട്ടുകൾ തള്ളി,പരിസ്ഥിതി ലോല മേഖലയിൽ ഇഞ്ചത്തൊട്ടിയും, പരക്കെ ആശങ്ക;സർക്കാർ ഇടപെടൽ ആവശ്യമെന്ന് കിഫ

കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും.

വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ.
സർക്കാർ നിർദ്ദേശപ്രകാരം അതിർത്തിനിർണ്ണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മെയ് മാസം തയ്യാറാക്കിക്കൊടുത്ത പ്രാദേശിക ഭൂപടങ്ങൾ അടങ്ങുന്ന നിർദ്ദേശങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പൂർണ്ണമായി അവണിച്ചെന്നാണ് പരക്കെ ഉയരുന്ന ആരോപണം.
2022 ൽ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ ഭൂപടത്തിൽ കുട്ടമ്പുഴ വില്ലേജിലെ വടാട്ടുപാറ ഒന്നു മുതൽ അഞ്ച് വരെയുള്ള വാർഡുകളും, ആറാം വാർഡായ കല്ലേലിമേടും ഇഞ്ചത്തൊട്ടിയും ഒക്കെ ഉൾപ്പെട്ടിരുന്നു.
എന്നാൽ പുതിയ വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തി മറ്റ് പ്രദേശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.ഇത് ഒരുപക്ഷെ ബോധപൂർവ്വമായിരിക്കാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നപ്പോൾ അതിർത്തിക്കുള്ളിൽപ്പെടുത്തിയ ഒൻപത് ച കി മി ഒഴിവാക്കിയെടുക്കാൻ 2020 മുതൽ കോതമംഗലം രൂപതയും, കിഫഅടക്കമുള്ള കർഷക സംഘടനകളും ശക്തമായി സമരമുഖത്ത് ഉണ്ടായിരുന്നു.
തുടർന്ന് സർക്കാർ സങ്കേതത്തിനകത്തുണ്ടായിരുന്ന 9 ച കി മി ജനവാസ മേഖല പൂർണ്ണമായി ഒഴിവാക്കുന്നതിനും,ഒഴിവാക്കപ്പെടുന്ന പ്രദേശത്തിന് പകരമായി മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിൽപ്പെട്ട 10.1694 ച കി മി സങ്കേതത്തോട് കൂട്ടിച്ചേർക്കാനും 2024 ജനുവരിയിൽ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശയും നൽകിയിട്ടുണ്ട്.
അങ്ങനെ കൂട്ടിച്ചേർക്കപ്പെടുന്ന പ്രദേശങ്ങളുടെകൂടെ ഇഞ്ചത്തൊട്ടി വാർഡ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായി മാറുമോ എന്ന ആശങ്ക പരക്കെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ ജനവാസ മേഖലയും, കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ,ജനകീയ പങ്കാളിത്വത്തോടെ മുൻപ് തയ്യാറാക്കി കൊടുത്തിട്ടുള്ള ഭൂപടങ്ങൾ (KML ഫയൽ,(കീഹോൾ മാർക്കപ് ലാംഗ്വേജ്)) എന്നിവ കരട് വിജ്ഞാപനത്തിന്റെ ഭാഗം ആക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും, മറ്റ് ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്ന കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.
കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂർണ്ണമായി പരിസ്ഥിതി ലോല പരിധിയിൽനിന്നും ഒഴിവാക്കുമെന്ന് സർക്കാർ പലതവണ പറഞ്ഞിരുന്നു എങ്കിലും വിജ്ഞാപനത്തിൽ അതൊന്നും പ്രതിഫലിച്ചിട്ടില്ല.
പശ്ചിമഘട്ട പ്രഖ്യാപനത്തിൽ ഒരുജനവാസ മേഖലയും ഉൾപെടുത്താൻ അനുവദിക്കില്ലന്നും, കരട് വിജ്ഞാപനപ്രകാരം സമയപരിധിക്കുകളിൽ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ പരാതികൾ സമർപ്പിക്കുന്നതിനും നീക്കം സജീവമായിട്ടുണ്ട്.
ഇതിനായി കുട്ടമ്പുഴ പഞ്ചായത്തിൽ കോർഡിനേഷൻ കമ്മിറ്റി ചേരുമെന്ന് പൂയംകുട്ടി പള്ളിവികാരി ഫാ ജോസ് ചിരപ്പറമ്പിൽ വാർത്താകുറിപ്പിൽ അറിയിച്ചു..
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login