Local
ഓർമകളിൽ എന്നും എംടി; കുടിക്കാഴ്ച്ചയെ കുറിച്ച് മനസ് തുറന്ന് ഡോ.പ്രഫ.ജോസ് അഗസ്റ്റ്യൻ

മൂവാറ്റുപുഴ; എം.ടി.യുടെ സിനിമകൾ എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പി.എച്.ഡി.നേടിയ ആദ്യ ഇന്ത്യക്കാരൻ. എം.ടി.യുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആൾ. മലയാളത്തിന്റെ പ്രിയ കഥാകാരനുമായി ആത്മ ബന്ധം പുലർത്തിയ വ്യക്തി.

മൂവാറ്റുപുഴ താലൂക്കിലെ കാർഷീക മലയോര ഗ്രാമമായ കല്ലൂർക്കാട് സ്വദേശി ഡോ. പ്രഫ. ജോസ് അഗസ്റ്റ്യന് എം.ടി. എന്ന രണ്ടക്ഷരം ജീവിതത്തിൽ എല്ലാമാണ്.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ഇദ്ദേഹം പി.എച്.ഡി. കരസ്ഥമാക്കിയത്.
“എന്നെയും കുടുംബാംഗങ്ങളെയും ഒരു തിരുവോണ നാളിൽ കോഴിക്കോട്ടുള്ള സിത്താരയിൽ സ്വീകരിക്കുവാൻ സന്മനസുകാണിച്ച ആ മഹാ പ്രതിഭയക്കും സരസ്വതി ചേച്ചിയ്ക്കും കണ്ണുനീർ തുള്ളികളോടെ പ്രണാമം” എന്ന മുഖവുരയോടെ ജോസ് അഗസ്റ്റ്യൻ എം.ടി.ക്ക് ആദരാഞ്ജലി അർപിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് ഈ നാട്ടുമ്പുറത്ത് കാരന് മലയാളത്തിന്റെ മഹാ കഥാകാരനുമായുളള ഹൃദയ ബന്ധം അയൽക്കാർ പോലും അറിയുന്നത്.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായി വിരമിച്ച ജോസ് അഗസ്റ്റ്യൻ വിഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പരിവാർ സംഘടനയുടെ മുന്നണി പോരാളിയാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച ഇളയ മകൻ ജോഷ്വയെ വീട്ടിലേക്ക് കൊണ്ടു ചെല്ലണമെന്ന എം.ടി.യുടെ പ്രത്യേക നിഷ്ക്കർഷ തന്നെ ഞെട്ടിച്ചതായി പ്രഫസർ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിൽ എം.ടി.യുടെ സിനിമകളിൽ ഭാരതത്തിൽ ആദ്യമായി പി.എച്.ഡി. നേടിയ വ്യക്തി എന്ന നിലയിൽ ആകാം എം.ടിക്ക് തന്നോട് ഏറെ വാത്സല്യം ഉണ്ടായിരുന്നത്. ഞാൻ എപ്പോൾ ഫോൺ ചെയ്താലും വീട്ടിലില്ലയെങ്കിൽ സരസ്വതിചേച്ചിയാകും ഫോൺ എടുക്കുക. സാർ വീട്ടിലെത്തുമ്പോൾ ഫോണിലൂടെ എന്താ ജോസ് എന്ന ചോദ്യം എന്നെ എത്രത്തോളം സന്തോഷവാനാക്കുന്നു എന്ന് പറഞ്ഞറിയിക്കുവാൻ വയ്യ. ജോസ് അഗസ്റ്റ്യൻ എഴുതി.
ഒരു സ്വകാര്യ ചാനലിന്റെ ജന്മദിന ആഘോഷ വേളയിൽ എം.ടി.യോടൊപ്പം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ചാനൽ അധികൃതർ ക്ഷണിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു എന്നും, എം.ടി.യുടെ സിനിമകളെക്കുറിച്ച്, എന്തുകൊണ്ട് ഇംഗ്ലീഷ് അദ്ധ്യാപകനായ ഞാൻ മലയാളം എഴുത്തുകാരനായ എം.ടി.യിൽ ഗവേഷണം ചെയ്യുന്നു, എം.ടി. യുടെ തിരക്കഥകൾ, എം.ടി. സംവിധാനം ചെയ്ത സിനിമകൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ അന്ന് ചർച്ചക്ക് വിധേയമായി എന്നും അദ്ദേഹം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
എം.ടിയുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനും തനിയ്ക്ക് സാധിച്ചുവെന്നും, ഒരെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും, അതിൽ മലയാള പുസ്തകത്തിൻ്റെ കാപ്ഷൻ എം.ടി സാറാണ് നിർദ്ദേശിച്ചത് എന്നും അഗസ്റ്റിൻ വ്യക്തമാക്കി.എം ടി വായനയുടെ രണ്ടാമൂഴം.എം ടി വാസുദേവൻ നായേഴ്സ് ഫിക്ഷൻ & ഫിലിംസ് – ആൻ അനാലിസിസ്, ഫ്ലാഷ്സ് & ഇമേജസ് എന്നിവയാണ് ആ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login