Connect with us

latest news

ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരമായി പുതിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ

Published

on

കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിൽ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്‌ എറണാകുളം ജില്ലാ കളക്ടര്‍ നിരവധി തവണ യോഗങ്ങള്‍ നടത്തിയിട്ടുള്ളതും 21.06.2024-ലെ യോഗത്തില്‍ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.

തുടര്‍ന്ന്‌ ഇരമല്ലൂര്‍ വില്ലേജിലെ എല്ലാ സര്‍വ്വെ നമ്പറുകളും ജീവനക്കാര്‍ പരിശോധിച്ച്‌ ആയതിന്‌ 2010 ല്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിന്‌ പകരം പുതുക്കിയ ഫെയര്‍ വാല്യു നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്‌.

ഈ വില സമീപ വില്ലേജുകളിലെ വിലയുമായി യോജിച്ച്‌ വരുന്നതാണ്‌. ഓരോ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടു വരുന്ന കാറ്റഗറികള്‍ക്കും വില കണക്കാക്കിയിട്ടുള്ളതും ആയത്‌ കമ്പോള വിലക്ക്‌ ആനുപാതികമായി നിശ്ചയിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളതുമാണ്‌.

14/08/2018-ലെ സ.ഉ(കൈ) നം.302/2018/റവ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായി അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

Continue Reading

latest news

വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല,നിലനിൽപ്പും തൃശങ്കുവിൽ;മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ ഉദാരമനസ്‌കരുടെ സഹായം തേടുന്നു

Published

on

By

മറയൂർ;വേറിട്ട പ്രവർത്തന ശൈലിയും സേവന സന്നദ്ധതയും മൂലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ നിലനിൽപ്പിനായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു.

പിന്നേക്ക മേഖലകളിൽ നിന്നുള്ള ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് സ്ഥാപന നടത്തിപ്പുകാർ നൽകുന്ന സൂചന.


മറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നോക്ക മേഖലകളിലെ കുട്ടികളെ വിദ്യാഭ്യസം നൽകി,സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സെന്റ് ജോസഫസ് ബാലഭവൻ.

കുട്ടികൾക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യവും മകിച്ച സംഭരക്ഷണണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.അന്തേവാസികളുടെ കലാ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുപ്പിയ്ക്കുന്നതിനും ഇവിടുത്തെ സിസ്റ്റേഴസ് നടത്തിവരുന്ന ഇടപെടലുകൾ ഇതിനകം തന്നെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

അന്തേവാസികളിൽ ഏറെയും ഗോത്ര വർഗ്ഗ വിഭാഗക്കാരാണ്.സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന നാമാത്രമായ ഗ്രാന്റും സുമനസുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും മാത്രമാണ് ബാലഭവൻ ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്.

ഇപ്പോൾ 88 കുട്ടികൾ ഇവിടെ അന്തേവാസികൾ ആയിട്ടുണ്ട്.എല്ലാവരും എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ.വരും വർഷങ്ങളിലും പുതുതായി കുട്ടികൾ എത്തുമെന്നും ഇതോടെ അന്തേവാസികളുടെ എ എണ്ണം ഇനിയും ഉയരുമെന്നുമാണ് ബാലഭവൻ അധികൃതരുടെ കണക്കുകൂട്ടൽ.

ഈ സ്ഥിതിയിൽ ബാലഭവന്റെ നടത്തിപ്പിന് പുറമെനിന്നുള്ള സാമ്പത്തീക സഹായം അനിവാര്യമാണ്.ഇക്കാര്യത്തിൽ സാഹയമനസ്ഥിയുള്ളവരിലാണ് ബാലഭവൻ നടത്തിപ്പുകാരുടെ പ്രതീക്ഷ.സിസ്റ്റർ ആനീസ് സ്‌കറിയ,സിസ്റ്റർ ലിയോ പോൾഡ്,സിസ്റ്റർ വിനിയ തെരേസ,സിസ്റ്റർ ആനീസ് മാത്യു എന്നിവരാണ് ഇപ്പോഴത്തെ ബാലഭവന്റെ ചുമതലക്കാർ.

സമീപത്തുതന്നെ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൽ പി സ്്കൂളിലാണ് ബലാഭവനിൽ നിന്നുള്ള കുട്ടികൾ പഠിയ്ക്കുന്നത്.ഇതിനകം ബാലഭവനിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിന് കുട്ടികൾ ഈ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിട്ടുണ്ട്.അടുത്തിടെ സ്‌കൂളിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.

വീഡിയോ കാണാം

 

 

Continue Reading

latest news

മദ്യപിച്ചെത്തി, മാതൃസഹോദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത്  കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ

Published

on

By

മറയൂർ ; മദ്യപിച്ചെത്തി,മാതൃസഹോ ദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത്  കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ.
മറയൂർ ഇന്ദിരാനഗറിൽ മാതൃസഹോദരി ബാലമണിയ് ക്കൊപ്പം താമസിച്ചുവന്നിരുന്ന ജഗൻ (37) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ അരുണി (40) നെ  മറയൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാത്രി 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല.
മദ്യപിച്ചെത്തിയ ജഗൻ ബാലാമണിയെ അസഭ്യം പറയുകയു അക്രമിയ്ക്കാൻ മുതിരുകയുമായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന അരുൺ  തടയാൻ ശ്രമിച്ചെങ്കിലും ജഗൻ പിൻമാറിയില്ല.
തുടർന്ന് ഇരുവരും തമ്മിൽ പിടി വലി നടന്നെന്നും ഇതിനിടയിൽ അരുൺ വാക്കാത്തി കൊണ്ട് ജഗനെ വെട്ടി കൊലപ്പെടുത്തുകയായിരുനെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം അരുണിനെ കസ്റ്റഡിയിൽ എടുത്തു.മൃതദ്ദേഹം മറയൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
മറയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
Continue Reading

latest news

എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

Published

on

By

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്‌കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിന് മുന്നിൽ ധർണ്ണ നടത്തി.

ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.


സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.

 

Continue Reading

Trending

error: Content is protected !!