Connect with us

latest news

വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല,നിലനിൽപ്പും തൃശങ്കുവിൽ;മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ ഉദാരമനസ്‌കരുടെ സഹായം തേടുന്നു

Published

on

മറയൂർ;വേറിട്ട പ്രവർത്തന ശൈലിയും സേവന സന്നദ്ധതയും മൂലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ നിലനിൽപ്പിനായി ഉദാരമനസ്‌കരുടെ സഹായം തേടുന്നു.

പിന്നേക്ക മേഖലകളിൽ നിന്നുള്ള ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് സ്ഥാപന നടത്തിപ്പുകാർ നൽകുന്ന സൂചന.

മറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നോക്ക മേഖലകളിലെ കുട്ടികളെ വിദ്യാഭ്യസം നൽകി,സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സെന്റ് ജോസഫസ് ബാലഭവൻ.

കുട്ടികൾക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യവും മകിച്ച സംഭരക്ഷണണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.അന്തേവാസികളുടെ കലാ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുപ്പിയ്ക്കുന്നതിനും ഇവിടുത്തെ സിസ്റ്റേഴസ് നടത്തിവരുന്ന ഇടപെടലുകൾ ഇതിനകം തന്നെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.

അന്തേവാസികളിൽ ഏറെയും ഗോത്ര വർഗ്ഗ വിഭാഗക്കാരാണ്.സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന നാമാത്രമായ ഗ്രാന്റും സുമനസുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും മാത്രമാണ് ബാലഭവൻ ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്.

ഇപ്പോൾ 88 കുട്ടികൾ ഇവിടെ അന്തേവാസികൾ ആയിട്ടുണ്ട്.എല്ലാവരും എൽ പി സ്‌കൂൾ വിദ്യാർത്ഥികൾ.വരും വർഷങ്ങളിലും പുതുതായി കുട്ടികൾ എത്തുമെന്നും ഇതോടെ അന്തേവാസികളുടെ എ എണ്ണം ഇനിയും ഉയരുമെന്നുമാണ് ബാലഭവൻ അധികൃതരുടെ കണക്കുകൂട്ടൽ.

ഈ സ്ഥിതിയിൽ ബാലഭവന്റെ നടത്തിപ്പിന് പുറമെനിന്നുള്ള സാമ്പത്തീക സഹായം അനിവാര്യമാണ്.ഇക്കാര്യത്തിൽ സാഹയമനസ്ഥിയുള്ളവരിലാണ് ബാലഭവൻ നടത്തിപ്പുകാരുടെ പ്രതീക്ഷ.സിസ്റ്റർ ആനീസ് സ്‌കറിയ,സിസ്റ്റർ ലിയോ പോൾഡ്,സിസ്റ്റർ വിനിയ തെരേസ,സിസ്റ്റർ ആനീസ് മാത്യു എന്നിവരാണ് ഇപ്പോഴത്തെ ബാലഭവന്റെ ചുമതലക്കാർ.

സമീപത്തുതന്നെ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൽ പി സ്്കൂളിലാണ് ബലാഭവനിൽ നിന്നുള്ള കുട്ടികൾ പഠിയ്ക്കുന്നത്.ഇതിനകം ബാലഭവനിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിന് കുട്ടികൾ ഈ സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിട്ടുണ്ട്.അടുത്തിടെ സ്‌കൂളിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.

വീഡിയോ കാണാം

 

 

Continue Reading

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Published

on

By

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.

പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.

എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.

പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി

Continue Reading

Trending

error: Content is protected !!