Connect with us

latest news

സർക്കാർ ഇടപെടലിൽ നിർമ്മിച്ച ജലവിതരണ പദ്ധതി സ്ഥലം ഉടമ സ്വന്തമാക്കിയെന്നാക്ഷേപം,പ്രദേശം ടൂറിസ്റ്റുകളുടെ ഉല്ലാസ കേന്ദ്രം, പ്രതിഷേധം ശക്തം

Published

on

പ്രകാശ് ചന്ദ്രശേഖർ
മറയൂർ;സർക്കാർ ഇടപെടലിൽ 65 ലക്ഷത്തോളം രൂപ ചിലവിൽ സ്ഥാപിച്ച ജലവിതരണ പദ്ധതി സ്വകാര്യവ്യക്തി സ്വന്തമാക്കിയെന്നും ടൂറിസ്റ്റുകൾക്ക് ജലകേളികയ്ക്കായി അവസരം ഒരുക്കി പണം സമ്പാദിയ്ക്കുന്നതായും ആക്ഷേപം.കോവിൽക്കടവ് ഇടക്കടവിൽ സർക്കാർ ഇടപെടലിൽ, 65 ലക്ഷത്തോളം രൂപ ചിലവിൽ നിർമ്മിച്ച ജലവിതരണ പദ്ധതി സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.പിന്നോക്ക വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലെ ജക്ഷാമം പരിഹരിയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇടക്കടവിൽ ജലവിതരണ പദ്ധതി ആസുത്രണം ചെയ്തതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന വിവരം.ഈ പദ്ധതി കമ്മീഷൻ ചെയ്‌തെങ്കിലും തങ്ങൾക്ക് തുള്ളിവെള്ളം ലഭിച്ചില്ല എന്നാണ് പ്രദേശത്തെ താമസക്കാർ പങ്കുവയ്ക്കുന്ന വിവരം.നിലവിൽ പദ്ധതി പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് കുളിയ്ക്കാൻ അവസരം ഒരുക്കി,സ്ഥലം ഉടമ പണം സംബാദിയ്ക്കുകയാണെന്നാണ് നാട്ടിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

പദ്ധതി നടത്തിപ്പിൽ പാകപ്പിഴയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികളുമായി രംഗത്തിറങ്ങിയ സ്ത്രീകൾ ഉൾപ്പെടുന്ന 40-ലേറെപ്പേരെ സ്ഥലം ഉടമ കള്ളക്കേസിൽ കുടുക്കിയതായുള്ള ആരോപണംവും ശക്തിപ്പെട്ടിട്ടുണ്ട്.

സ്ഥലം ഉടമ വർഷങ്ങളായി വിവിധ സർക്കാർ വകുപ്പ് ജീവനക്കാരെയും രാഷ്ട്രീയ നേതാക്കാളെയും കൂട്ടുപിടിച്ച് വഴിവിട്ട നീക്കങ്ങൾ നടത്തിവരികയാണെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസിൽ പ്രതിചേർക്കപ്പെട്ടവർ പ്രതികരിച്ചു.

Continue Reading

latest news

കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Published

on

By

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.

പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.

എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.

പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി

Continue Reading

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

latest news

ലൈഫ് ഭവന പദ്ധതിയിലെ വീട് “വിൽപ്പന” ; ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരും – സി വി വർഗീസ്

Published

on

By

മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മറയൂർ ഗ്രാമ പഞ്ചായത്ത്  ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

കർഷക കേന്ദ്രങ്ങളായ കോച്ചാരത്ത് ,ബാബു നഗർ,മാശിവയൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച ശേഷം പ്രകടനമായി കർഷകർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കവാടത്തിലേയ്ക്ക്  എത്തുകയായിരുന്നു.

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.

ലൈഫ് ഭവന പദ്ധതി സർക്കാർ പ്രതിസന്ധികൾക്കിടയിലും സർക്കാർ നടപ്പിലാക്കുന്നത് ആരും തെരുവിൽ അന്തിയുറങ്ങാനോ വീടില്ലാത്തതിനാൽ ഒരു തരത്തിലുള്ള അന്യതാബോധവും ഇല്ലാതെ അഭിമാനത്തോടെ ജീവിക്കാനും വേണ്ടിയാണെന്ന് സി വി വർഗീസ് പറഞ്ഞു.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് ആവണം. വീടുകൾ അനർഹർക്ക് നൽകി നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിന് കൂട്ടു നിന്ന് ജയിലിൽ പോകാതെ ഉദ്യോഗസ്ഥർ നോക്കണം .അദ്ദേഹം കൂട്ടിച്ചേർത്തു.

മറയൂരിലെ കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും, കർഷകർക്ക് യഥാസമയം തൊഴിലാളികളെ ലഭിക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കാർഷിക തൊഴിൽ സേന രൂപീകരിക്കുക,ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക,10-ൽ അധികം വീടുകൾ വിറ്റത് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതിയിൽ മാനദണ്ഡം മറികടന്ന് ഇഷ്ടക്കാർക്ക് വീട് എഗ്രിമെന്റ് വയ്ക്കുന്നത് അവസാനി പ്പിക്കുക,ജലനിധി ഫിൽട്ടർ ടാങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക,ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.

ജലനിധി കുടിവെള്ള വിതരണത്തിലെ സംഭരണി നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക. ശുദ്ധികരിച്ച കുടിവെള്ളം വിതരണം ചെയ്യുക. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിന് കരാറുകാരെ നിർബന്ധപൂർവ്വം ചുമതലപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇക്കൂട്ടർ ഉന്നയിച്ചിരുന്നു

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു, സി പി ഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു

കെ എസ് കെ ടി യു ഏരിയ പ്രസിഡൻ്റ് ജെയിംസ് മാത്യു അധ്യക്ഷനായി. സി പി ഐ എം ടൗൺ ലോക്കൽ സെക്രട്ടറി എസ് അണ്ണാദുര, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എസ് ചന്ദ്രൻ , എസ് ചന്ദ്രൻ രാജ , പി എം ലാലു, കനകാസ്യൻ ബിജു എന്നിവർ സംസാരിച്ചു.

Continue Reading

Trending

error: Content is protected !!