Connect with us

Local

പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും

Published

on

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി.




കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി സബ്ഗ്രൂപ് ഓഫീസർ നീന വിജയൻ, ക്ഷേത്രം ജീവനക്കാർ, ഉപദേശക സമിതിയംഗങ്ങൾ, എന്നിവർ ഉൾപ്പെട്ട സംഘം ചടങ്ങുകളുടെ പൂർത്തീകരണത്തിനായി ഇന്നലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലായിൽ തേക്ക് നിൽക്കുന്ന പുരയിടത്തിൽ എത്തിയിരുന്നു.


തൃക്കാരിയൂർ (ആനക്കൂട്ടുങ്കൽ) സരസ്വതിവിലാസത്തിൽ രാധാ.ഡി. നായരും കുടുംബാംഗങ്ങളും സംഭവനയായി നൽകിയ തേക്ക് മരം ആണ് കൊടിമര നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്.

പ്രകൃതിശക്തികൾക്കും ജീവജാലങ്ങൾക്കും, ഭൂതഗണങ്ങൾക്കും, പ്രത്യേകപൂജകൾ നടത്തി തൃപ്തരാക്കി, മരത്തിനെ ആശ്രയിച്ചുകഴിയുന്ന വിവിധ പക്ഷിമൃഗാദികളോട് അനുവാദവും വാങ്ങിയശേഷം മരത്തിൽ കാപ്പ് കെട്ടിയതോടെയാണ് ഇന്നലത്തെ ചടങ്ങുകൾ അവസാനിച്ചത്.തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് രാവിലെയും തുടരും.

ഇന്ന് രാവിലെ അഭിഷേകം, ആയുധം പൂജ, എന്നിവകൾക്ക് ശേഷം മരം മുറിക്കുന്നതിനായി ശിൽപിക്ക് മഴു കൈമാറും.തുടർന്ന് ക്രെയിനുകളുടെ സഹായത്താൽ മരം വെട്ടി നിലം തൊടാതെ വലിയ വാഹനത്തിൽ കയറ്റി, പാലായിൽ നി്ന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.

കോതമംഗലം തങ്കളം കവലയിൽ നിന്നും നാമജപ-വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഘോഷയാത്രയായിട്ടാണ് മരം ക്ഷേത്രത്തിൽ എത്തിക്കുക.

ക്ഷേത്രത്തിലെത്തുമ്പോൾ രണ്ട് ക്രെയിനുകളുടെ സഹായത്താൽ നിലം തൊടാതെ തടികൾക്ക് മുകളിലോ, റോളറുകളിലോ വച്ച് ക്ഷേത്രത്തിന്റെ വടക്ക് വശം ദേവസ്വം ഓഫീസിനടുത്ത് എത്തിക്കും.തുടർന്ന് ചെത്തി മിനുക്കി,ഔഷധ കൂട്ടുകൾ ചേർത്ത്,തയ്യാറാക്കുന്ന എണ്ണത്തോണിയിൽ മരം നിക്ഷേപിയ്ക്കും.ഒരു വർഷത്തിനുള്ളിൽ പൂതിയ കൊടിമര പ്രതിഷ്ഠ നടത്താനാവുമെന്നാണ് ക്ഷേത്രോപദേശക സമതിയുടെ കണക്കുകൂട്ടൽ

4 പതിറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന കൊടിമരം നിലം പതിച്ചിരുന്നു.പിന്നീട് സ്ഥാപിച്ച കോൺക്രീറ്റിൽ നിർമ്മതമായ കൊടിമരമാണ് നിലവിള്ളത്.ഈ കൊടിമരം മാറ്റി, തേക്കിൽ തീർത്ത കൊടിമരം സ്ഥാപിക്കുന്നതിനും നിലവിലുള്ള വെള്ളോട്ട് പറകൾ പോളീഷ് ചെയ്ത്, നവീകരണ കലശത്തോടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടത്തുന്നതിനുമാണ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഉപദേശക സമതി സെക്രട്ടറി അജിത്കുമാർ തൃക്കാരിയൂർ പറഞ്ഞു.

കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന കരവൂർ (കരോരൈ) ഇന്നത്തെ തൃക്കാരിയൂർ ആണെന്നുള്ള വിലയിരുത്തലുകളും ഉയർന്നിരുന്നു.

മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കോതയാറിന്റെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈദ്യനാഥ സങ്കൽത്തിലുള്ള ശിവനാണ് പ്രധാനപ്രതിഷ്ഠ.പാർവതീദേവി ഭഗവാനൊപ്പം നിത്യസാന്നിദ്ധ്യം കൊള്ളുന്നു എന്നാണ് സങ്കല്പം.

ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, പരശുരാമൻ, ശാസ്താവ്, നാഗ ദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.മീനമാസം ഒന്നാം തീയതി കൊടികയറി പത്താം തീയതി ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടത്തെ പ്രധാന ആണ്ടുവിശേഷങ്ങൾ.

 






latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Trending

error: Content is protected !!