Local
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം;ചരിത്ര പ്രസിദ്ധമായ ത്യക്കാരിയൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിയ്ക്കുന്നതിനുള്ള നീക്കത്തിന് ഭക്തതി സാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി.
കൊടിമരം നിർമ്മിയ്ക്കുന്നതിനുള്ള തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി സബ്ഗ്രൂപ് ഓഫീസർ നീന വിജയൻ, ക്ഷേത്രം ജീവനക്കാർ, ഉപദേശക സമിതിയംഗങ്ങൾ, എന്നിവർ ഉൾപ്പെട്ട സംഘം ചടങ്ങുകളുടെ പൂർത്തീകരണത്തിനായി ഇന്നലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പാലായിൽ തേക്ക് നിൽക്കുന്ന പുരയിടത്തിൽ എത്തിയിരുന്നു.
തൃക്കാരിയൂർ (ആനക്കൂട്ടുങ്കൽ) സരസ്വതിവിലാസത്തിൽ രാധാ.ഡി. നായരും കുടുംബാംഗങ്ങളും സംഭവനയായി നൽകിയ തേക്ക് മരം ആണ് കൊടിമര നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നത്.
പ്രകൃതിശക്തികൾക്കും ജീവജാലങ്ങൾക്കും, ഭൂതഗണങ്ങൾക്കും, പ്രത്യേകപൂജകൾ നടത്തി തൃപ്തരാക്കി, മരത്തിനെ ആശ്രയിച്ചുകഴിയുന്ന വിവിധ പക്ഷിമൃഗാദികളോട് അനുവാദവും വാങ്ങിയശേഷം മരത്തിൽ കാപ്പ് കെട്ടിയതോടെയാണ് ഇന്നലത്തെ ചടങ്ങുകൾ അവസാനിച്ചത്.തേക്ക് മുറിയ്ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് രാവിലെയും തുടരും.
ഇന്ന് രാവിലെ അഭിഷേകം, ആയുധം പൂജ, എന്നിവകൾക്ക് ശേഷം മരം മുറിക്കുന്നതിനായി ശിൽപിക്ക് മഴു കൈമാറും.തുടർന്ന് ക്രെയിനുകളുടെ സഹായത്താൽ മരം വെട്ടി നിലം തൊടാതെ വലിയ വാഹനത്തിൽ കയറ്റി, പാലായിൽ നി്ന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും.
കോതമംഗലം തങ്കളം കവലയിൽ നിന്നും നാമജപ-വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഘോഷയാത്രയായിട്ടാണ് മരം ക്ഷേത്രത്തിൽ എത്തിക്കുക.
ക്ഷേത്രത്തിലെത്തുമ്പോൾ രണ്ട് ക്രെയിനുകളുടെ സഹായത്താൽ നിലം തൊടാതെ തടികൾക്ക് മുകളിലോ, റോളറുകളിലോ വച്ച് ക്ഷേത്രത്തിന്റെ വടക്ക് വശം ദേവസ്വം ഓഫീസിനടുത്ത് എത്തിക്കും.തുടർന്ന് ചെത്തി മിനുക്കി,ഔഷധ കൂട്ടുകൾ ചേർത്ത്,തയ്യാറാക്കുന്ന എണ്ണത്തോണിയിൽ മരം നിക്ഷേപിയ്ക്കും.ഒരു വർഷത്തിനുള്ളിൽ പൂതിയ കൊടിമര പ്രതിഷ്ഠ നടത്താനാവുമെന്നാണ് ക്ഷേത്രോപദേശക സമതിയുടെ കണക്കുകൂട്ടൽ
4 പതിറ്റാണ്ട് മുമ്പ് നിലവിലുണ്ടായിരുന്ന കൊടിമരം നിലം പതിച്ചിരുന്നു.പിന്നീട് സ്ഥാപിച്ച കോൺക്രീറ്റിൽ നിർമ്മതമായ കൊടിമരമാണ് നിലവിള്ളത്.ഈ കൊടിമരം മാറ്റി, തേക്കിൽ തീർത്ത കൊടിമരം സ്ഥാപിക്കുന്നതിനും നിലവിലുള്ള വെള്ളോട്ട് പറകൾ പോളീഷ് ചെയ്ത്, നവീകരണ കലശത്തോടെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടത്തുന്നതിനുമാണ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ഉപദേശക സമതി സെക്രട്ടറി അജിത്കുമാർ തൃക്കാരിയൂർ പറഞ്ഞു.
കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന കരവൂർ (കരോരൈ) ഇന്നത്തെ തൃക്കാരിയൂർ ആണെന്നുള്ള വിലയിരുത്തലുകളും ഉയർന്നിരുന്നു.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കോതയാറിന്റെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈദ്യനാഥ സങ്കൽത്തിലുള്ള ശിവനാണ് പ്രധാനപ്രതിഷ്ഠ.പാർവതീദേവി ഭഗവാനൊപ്പം നിത്യസാന്നിദ്ധ്യം കൊള്ളുന്നു എന്നാണ് സങ്കല്പം.
ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, പരശുരാമൻ, ശാസ്താവ്, നാഗ ദൈവങ്ങൾ, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.മീനമാസം ഒന്നാം തീയതി കൊടികയറി പത്താം തീയതി ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടത്തെ പ്രധാന ആണ്ടുവിശേഷങ്ങൾ.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local12 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login