Connect with us

Local

വന്യമൃഗശല്യം: പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി

Published

on

കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് വേഗത്തിൽ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിൽ വിവിധ പ്രദേശങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ്, ഫെൻസിങ്, അടക്കമുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ പ്രവർത്തികളുമായി ബന്ധപ്പെട്ട പുരോഗതി ബന്ധപ്പെട്ട ഡി.എഫ്.ഒമാർ കൃത്യമായി മോണിറ്റർ ചെയ്ത് പ്രവർത്തികളുടെ സമയബന്ധിതമായുള്ള പൂർത്തീകരണവും ഉറപ്പുവരുത്തണമെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി.

താലൂക്കിലെ പട്ടയം വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.താലൂക്കിൽ വിവിധ മേഖലകളിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ കൃഷിനാശത്തിന്റെ സ്ഥിതി വിവരങ്ങൾ ചർച്ച ചെയ്യുകയും,നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒപ്പം പ്രകൃതിക്ഷോഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ ഉള്ള വീടുകൾക്കും മറ്റും സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ സ്ഥിതി വിവര കണക്കുകൾ ചർച്ച ചെയ്യുകയും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മഴക്കാലത്ത് താലൂക്കിൽ ചിലയിടങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിന് സാഹചര്യം ഉള്ളതിനാൽ രോഗങ്ങൾ പടരുന്നത് തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.

നേര്യമംഗലം 44 ഏക്കർ നഗർ, കുട്ടമ്പുഴ സത്രപ്പടി 4 സെന്റ് നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നില നിൽക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യത്തിൽ, ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് റവന്യൂ, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ആയക്കാട് – വേട്ടാംപാറ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപെട്ടിട്ടുള്ളതും, റോഡിന്റെ ഇരുവശങ്ങളിലായി വെള്ളം കുത്തിയൊലിച്ച് താഴ്ന്നു പോയിട്ടുള്ളത് നികത്തുന്നതിനും, പെരിയാർവാലി കനാൽ ബണ്ട് റോഡിന്റെ വശങ്ങളിൽ പുല്ല് അമിതമായി വളർന്നു നിൽക്കുന്നതിനാൽ അപകടസാധ്യത ഉള്ളതിനാൽ വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സത്രപ്പടി മേഖലയിലെ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള വീട് നിർമ്മാണം വേഗത്തിലാക്കുന്നതിനും, പന്തപ്രയിൽ വീട് നിർമ്മാണത്തിന് എസ് ടി ഡിപ്പാർട്ട്മെന്റിന്റെ പദ്ധതി കൂടി ചേർത്ത് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന് കാന നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വനാതിർത്തിയിൽ നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് വേഗത്തിലാക്കണമെന്നും, കോളേജിന് മുന്നിലെ റോഡിലുള്ള ഓടയിൽ നിന്നും മണ്ണ് നീക്കി വെള്ളക്കെട്ട് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, സ്കൂൾ കവലയിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെടുന്ന കുഴികൾ നികത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കവളങ്ങാട് പഞ്ചായത്തിലെ ആനശല്യം രൂക്ഷമായ പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മലയോര ഹൈവേയിൽ നമ്പൂതിരികൂപ്പ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

വനാതിർത്തിയോട് ചേർന്ന് വരുന്നതും നിലവിൽ പട്ടയം ഉള്ളതുമായ വസ്തുക്കളിൽ വനം വകുപ്പിൽ നിന്നും എൻ. ഒ. സി ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉള്ളത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

ഭൂമിയുടെ തരം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും,മുള്ളരിങ്ങാട് പ്രദേശത്ത് ആനശല്യവുമായി ബന്ധപ്പെട്ട് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴ,തോട് വശങ്ങൾ ഇടിയുന്നത് സംരക്ഷണഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, വനംവകുപ്പ് കൂടിയാലോചന നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

ഓണക്കാലത്തോടനുബന്ധിച്ച് ലഹരി വ്യാപനം കർശനമായി തടയുന്നതിന് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം പ്രത്യേകമായി നിരീക്ഷണം വേണമെന്ന് യോഗം നിർദ്ദേശിച്ചു.

യോഗത്തിൽ ആന്റണി ജോൺ എം.എൽ .എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഗോപകുമാർ എ.എൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വ. അജു മാത്യു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ടി ബെന്നി, ബേബി പൗലോസ്, തോമസ് തോമ്പ്ര, എ ടി പൗലോസ്, എൻ.സി ചെറിയാൻ, സാജൻ അമ്പാട്ട്,ആന്റണി പുല്ലൻ, എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

latest news

ലൈഫ് ഭവന പദ്ധതിയിലെ വീട് “വിൽപ്പന” ; ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടിവരും – സി വി വർഗീസ്

Published

on

By

മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മറയൂർ ഗ്രാമ പഞ്ചായത്ത്  ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

കർഷക കേന്ദ്രങ്ങളായ കോച്ചാരത്ത് ,ബാബു നഗർ,മാശിവയൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച ശേഷം പ്രകടനമായി കർഷകർ ഗ്രാമ പഞ്ചായത്ത് ഓഫീസ് കവാടത്തിലേയ്ക്ക്  എത്തുകയായിരുന്നു.

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.

ലൈഫ് ഭവന പദ്ധതി സർക്കാർ പ്രതിസന്ധികൾക്കിടയിലും സർക്കാർ നടപ്പിലാക്കുന്നത് ആരും തെരുവിൽ അന്തിയുറങ്ങാനോ വീടില്ലാത്തതിനാൽ ഒരു തരത്തിലുള്ള അന്യതാബോധവും ഇല്ലാതെ അഭിമാനത്തോടെ ജീവിക്കാനും വേണ്ടിയാണെന്ന് സി വി വർഗീസ് പറഞ്ഞു.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് ആവണം. വീടുകൾ അനർഹർക്ക് നൽകി നിയമവിരുദ്ധമായി വിൽപ്പന നടത്തുന്നതിന് കൂട്ടു നിന്ന് ജയിലിൽ പോകാതെ ഉദ്യോഗസ്ഥർ നോക്കണം .അദ്ദേഹം കൂട്ടിച്ചേർത്തു.

മറയൂരിലെ കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും, കർഷകർക്ക് യഥാസമയം തൊഴിലാളികളെ ലഭിക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കാർഷിക തൊഴിൽ സേന രൂപീകരിക്കുക,ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക,10-ൽ അധികം വീടുകൾ വിറ്റത് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതിയിൽ മാനദണ്ഡം മറികടന്ന് ഇഷ്ടക്കാർക്ക് വീട് എഗ്രിമെന്റ് വയ്ക്കുന്നത് അവസാനി പ്പിക്കുക,ജലനിധി ഫിൽട്ടർ ടാങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക,ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.

ജലനിധി കുടിവെള്ള വിതരണത്തിലെ സംഭരണി നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക. ശുദ്ധികരിച്ച കുടിവെള്ളം വിതരണം ചെയ്യുക. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമാണത്തിന് കരാറുകാരെ നിർബന്ധപൂർവ്വം ചുമതലപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇക്കൂട്ടർ ഉന്നയിച്ചിരുന്നു

സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു, സി പി ഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു

കെ എസ് കെ ടി യു ഏരിയ പ്രസിഡൻ്റ് ജെയിംസ് മാത്യു അധ്യക്ഷനായി. സി പി ഐ എം ടൗൺ ലോക്കൽ സെക്രട്ടറി എസ് അണ്ണാദുര, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എസ് ചന്ദ്രൻ , എസ് ചന്ദ്രൻ രാജ , പി എം ലാലു, കനകാസ്യൻ ബിജു എന്നിവർ സംസാരിച്ചു.

Continue Reading

latest news

കാട്ടാനകൾ കൂട്ടത്തോടെ മറയൂർ കരിമുട്ടിയിൽ; വ്യാപകമായി കൃഷി നശിപ്പിച്ചു, ജീവിതം വഴിമുട്ടിയെന്ന് കർഷകർ

Published

on

By

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനു സമീപമുള്ള മറയൂർ കരിമുട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം.

വട്ടവയലിൽ ജോൺസന്റെ കൃഷികൾ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടംനശിപ്പിച്ചു.

തെങ്ങ്, വാഴ, കമുക്, എന്നിവയ്ക്ക് പുറമെ കരിമ്പും വ്യാപകമായി നശിപ്പിയ്ക്കപ്പെടുന്നുണ്ട്.

കരിമ്പിൻ പാടങ്ങളുടെ നാശം ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ ഉൽപ്പാദനത്തെ ബാധിയ്ക്കുമോ എന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,500 ഏക്കറിൽ നിന്ന് 400 ഏക്കറായി കരിമ്പ് കൃഷി ചുരുങ്ങി, ഇതിന് പ്രധാന കാരണം കാട്ടാന ശല്യമാണെന്നാണ്  ചുണ്ടികാണിയ്ക്കപ്പെടുന്നത്.

Continue Reading

Trending

error: Content is protected !!