latest news
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

കോതമംഗലം : യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി ചികത്സയിൽ കഴിയുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസമ്മർദത്തിലെ വ്യതിയാനമടക്കമുള്ള അസുഖങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബസേലിയോസ്് പൗലോസ് ത്രിതീയന്റെ പിൻഗാമിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. എറണാകുളം ജില്ലയിലെ പുത്തൻകുരിശാണ് വാഹയുടെ സ്വദേശം. 1929 ലാണ് ജനനം. 1958 ഒക്ടോബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്.1974ൽ മെത്രോപ്പോലീത്തയായി.
2000ൽ പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു.മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു.
യാക്കോബായ സഭയുടെ രണ്ടാമത്തെ കാതോലിക്കയാണ്. 24 വർഷം കാതോലിക്കാ പദവി അലങ്കരിച്ചു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 നാണ്‌സി എം തോമസ് എന്ന തോമസ് പ്രഥമന്റെ ജനനം.
95 വയസ് പിന്നിട്ടിരുന്നു. കൗമാരത്തിൽ പോസ്സ്റ്റൽ ഡിപാർട്ടമെന്റിൽ അഞ്ചലോട്ടക്കാരനായി ജോലി നോക്കി.പരമ്പരാഗതമായി വൈദികരുടെ കുടുംബമാണ് തോമസ്പ്രഥമൻ ബാവയുടേത്.
കുടുംബത്തിലെ 43 ത്തെ വൈദികനാണ് അദ്ദേഹം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമാണ്.
1952 ൽ പൗലൂസ് മാർ ഫിലക്സീനോസ് മെത്രാപ്പാലീത്തയിൽ നിന്ന് കടമറ്റം പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം ഏറ്റു. 1958 ൽ മഞ്ഞനിക്കര ദയാറായിൽ ഏലിയാസ് മാർ യൂലിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം ഏറ്റു.
ഇടവക പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ്,മൂക്കന്നൂർ, വെള്ളത്തൂവൽ,കിഴുമുറി തുടങ്ങിയ പള്ളികളിൽ വൈദികനായി സേവനമനുഷ്ടിച്ചു.
സഭയുടെ വടക്കേ ഇന്ത്യൻ മിഷൻ, പൗരസ്ത്യ സമാജം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1967- 1974 കാലയളവിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു.സഭാ തർക്കത്തിന്റെ മൂർധന്യ കാലയളവിൽ 1973 ഡിസംബർ 8ന് അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
1974 ഫെബ്രുവരി 24 ന് ദമാസ്‌കസിൽ വെച്ച് യാക്കൂബ് തൃതീയൻ തോമസ് മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പാലീത്തയായി വാഴിച്ചു.
സഭാ തർക്കവുമായി ബന്ധപ്പെട്ട് 604 കേസുകൾ ബാവായുടെ പേരിലുണ്ട്. 70 കളുടെ അവസാനം മൂന്ന് മെത്രാപ്പോലീത്തമാരും ചുരുക്കം ഭദ്രാസനങ്ങളും ഉണ്ടായിരുന്ന യാക്കൊബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രാപ്പോലീത്തമാരും ആയിരത്തിൽ അധികം വൈദികരുമുള്ള പ്രസ്ഥാനമായി മാറ്റുന്നതിൽ നിർണായക നേതൃത്വം നൽകി.
സഭയുടെ ആദ്യ കാതേലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാലം ചെയ്തതിന് പിന്നാലെ 2000 ഡിസംബറിൽ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടു.
2002 ജൂലൈ 26ന് ഇഗ്‌നാത്യോസ് സഖാ പ്രഥമൻ പാത്രീയാർക്കീസ് തോമസ് പ്രഥമൻ എന്ന പേരിൽ സഭയുടെ രണ്ടാമത്തെ കാതോലിക്കയായി വാഴിച്ചു. സഭയുടെ പാത്രിയാർക്കീസിനെ വാഴിക്കാനുള്ള നിയോഗവും തോമസ് പ്രഥമന് ലഭിച്ചു.
2014 മാർച്ച് 31 ന് നടന്ന സഭയുടെ ആഗോള സിനഡിൽ അധ്യക്ഷത വഹിച്ചു.ആ യോഗത്തിൽ വെച്ച് മാർ അപ്രേം രണ്ടാമനെ പാത്രിയാർക്കീസായി തെരഞ്ഞെടുത്തു. 2014 മെയ് 29 ന് അപ്രേം രണ്ടാമനെ ദമാസ്‌കസിൽ നടന്ന ചങ്ങിൽ പാത്രീയാർക്കീസായി വാഴിച്ചു.
2019 ൽ മലങ്കര മെത്രോപ്പോലീത്തയുടെ ചുമതല ഒഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രേം രണ്ടാമൻ പാത്രിയാർക്കീസിന്റെ കേരള സന്ദർശനത്തിനിടെ പുത്തൻകുരിശിൽ നടന്ന പരിപാടിയിലാണ് തോമസ് പ്രഥമൻ ബാവ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രി അനുശോചിച്ചു
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.
യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം.
അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത.
ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.
22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
latest news
വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല,നിലനിൽപ്പും തൃശങ്കുവിൽ;മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ ഉദാരമനസ്കരുടെ സഹായം തേടുന്നു

മറയൂർ;വേറിട്ട പ്രവർത്തന ശൈലിയും സേവന സന്നദ്ധതയും മൂലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച മറയൂർ പള്ളനാട് സെന്റ് ജോസഫസ് ബാലഭവൻ നിലനിൽപ്പിനായി ഉദാരമനസ്കരുടെ സഹായം തേടുന്നു.
പിന്നേക്ക മേഖലകളിൽ നിന്നുള്ള ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നാണ് സ്ഥാപന നടത്തിപ്പുകാർ നൽകുന്ന സൂചന.
മറയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള പിന്നോക്ക മേഖലകളിലെ കുട്ടികളെ വിദ്യാഭ്യസം നൽകി,സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞ അരനൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സെന്റ് ജോസഫസ് ബാലഭവൻ.
കുട്ടികൾക്ക് സൗജന്യ താമസ-ഭക്ഷണ സൗകര്യവും മകിച്ച സംഭരക്ഷണണവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.അന്തേവാസികളുടെ കലാ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുപ്പിയ്ക്കുന്നതിനും ഇവിടുത്തെ സിസ്റ്റേഴസ് നടത്തിവരുന്ന ഇടപെടലുകൾ ഇതിനകം തന്നെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
അന്തേവാസികളിൽ ഏറെയും ഗോത്ര വർഗ്ഗ വിഭാഗക്കാരാണ്.സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന നാമാത്രമായ ഗ്രാന്റും സുമനസുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും മാത്രമാണ് ബാലഭവൻ ഇതുവരെ പ്രവർത്തിച്ചുവന്നിരുന്നത്.
ഇപ്പോൾ 88 കുട്ടികൾ ഇവിടെ അന്തേവാസികൾ ആയിട്ടുണ്ട്.എല്ലാവരും എൽ പി സ്കൂൾ വിദ്യാർത്ഥികൾ.വരും വർഷങ്ങളിലും പുതുതായി കുട്ടികൾ എത്തുമെന്നും ഇതോടെ അന്തേവാസികളുടെ എ എണ്ണം ഇനിയും ഉയരുമെന്നുമാണ് ബാലഭവൻ അധികൃതരുടെ കണക്കുകൂട്ടൽ.
ഈ സ്ഥിതിയിൽ ബാലഭവന്റെ നടത്തിപ്പിന് പുറമെനിന്നുള്ള സാമ്പത്തീക സഹായം അനിവാര്യമാണ്.ഇക്കാര്യത്തിൽ സാഹയമനസ്ഥിയുള്ളവരിലാണ് ബാലഭവൻ നടത്തിപ്പുകാരുടെ പ്രതീക്ഷ.സിസ്റ്റർ ആനീസ് സ്കറിയ,സിസ്റ്റർ ലിയോ പോൾഡ്,സിസ്റ്റർ വിനിയ തെരേസ,സിസ്റ്റർ ആനീസ് മാത്യു എന്നിവരാണ് ഇപ്പോഴത്തെ ബാലഭവന്റെ ചുമതലക്കാർ.
സമീപത്തുതന്നെ പ്രവർത്തിച്ചുവരുന്ന സെന്റ് മേരീസ് എൽ പി സ്്കൂളിലാണ് ബലാഭവനിൽ നിന്നുള്ള കുട്ടികൾ പഠിയ്ക്കുന്നത്.ഇതിനകം ബാലഭവനിൽ അന്തേവാസികളായിരുന്ന ആയിരക്കണക്കിന് കുട്ടികൾ ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിട്ടുണ്ട്.അടുത്തിടെ സ്കൂളിന്റെ 50-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു.
വീഡിയോ കാണാം
latest news
മദ്യപിച്ചെത്തി, മാതൃസഹോദരിയെ ഉപദ്രവിയ്ക്കാൻ ശ്രമം, വാക്കേറ്റം അവസാനിച്ചത് കയ്യാങ്കളിയിൽ . സഹോദന്മാരിൽ ഒരാൾ വെട്ടേറ്റ് മരിച്ചു.മൂത്ത സഹോദരൻ പോലീസ് കസ്റ്റഡിയിൽ
latest news
എഎൽഎ ബസ് അനുവദിച്ചിട്ടും ഏറ്റൂവാങ്ങിയില്ല,മറയൂർ ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പ്രതിഷേധം;കെ എസ് കെ റ്റി യു ധർണ്ണനടത്തി

മറയൂർ;മറയൂർ ഗവൺമെന്റ് ഹൈസ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് യാഥാസമയം ഏറ്റുവാങ്ങുന്നതിന് ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു) മറയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണ കെ എസ് കെ റ്റി യു മണ്ഡലം സെക്രട്ടറി എസ് ചന്ദ്രൻ ഉൽഘാടനം നടത്തി.പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
സി പി എം ഏര്യകമ്മറ്റി അംഗങ്ങളായ വി ടി സുരേഷ്,എസ് ശിവരാജ്,എസ് അണ്ണാദുരൈ,പി എം ലാലു,കെ എസ് കെ റ്റി യു ഏര്യകമ്മറ്റി അംഗങ്ങളായ മഞ്ജു,സെൽവി,ദുരൈരാജ്,തമ്പിദുരൈ തുടങ്ങിയവർ പ്രസംഗിച്ചു.
-
Uncategorized7 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local9 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news7 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local8 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized7 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local9 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local8 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login