latest news
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു

കോതമംഗലം : യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി ചികത്സയിൽ കഴിയുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസമ്മർദത്തിലെ വ്യതിയാനമടക്കമുള്ള അസുഖങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബസേലിയോസ്് പൗലോസ് ത്രിതീയന്റെ പിൻഗാമിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. എറണാകുളം ജില്ലയിലെ പുത്തൻകുരിശാണ് വാഹയുടെ സ്വദേശം. 1929 ലാണ് ജനനം. 1958 ഒക്ടോബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്.1974ൽ മെത്രോപ്പോലീത്തയായി.
2000ൽ പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു.മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു.
യാക്കോബായ സഭയുടെ രണ്ടാമത്തെ കാതോലിക്കയാണ്. 24 വർഷം കാതോലിക്കാ പദവി അലങ്കരിച്ചു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 നാണ്‌സി എം തോമസ് എന്ന തോമസ് പ്രഥമന്റെ ജനനം.
95 വയസ് പിന്നിട്ടിരുന്നു. കൗമാരത്തിൽ പോസ്സ്റ്റൽ ഡിപാർട്ടമെന്റിൽ അഞ്ചലോട്ടക്കാരനായി ജോലി നോക്കി.പരമ്പരാഗതമായി വൈദികരുടെ കുടുംബമാണ് തോമസ്പ്രഥമൻ ബാവയുടേത്.
കുടുംബത്തിലെ 43 ത്തെ വൈദികനാണ് അദ്ദേഹം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമാണ്.
1952 ൽ പൗലൂസ് മാർ ഫിലക്സീനോസ് മെത്രാപ്പാലീത്തയിൽ നിന്ന് കടമറ്റം പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം ഏറ്റു. 1958 ൽ മഞ്ഞനിക്കര ദയാറായിൽ ഏലിയാസ് മാർ യൂലിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം ഏറ്റു.
ഇടവക പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ്,മൂക്കന്നൂർ, വെള്ളത്തൂവൽ,കിഴുമുറി തുടങ്ങിയ പള്ളികളിൽ വൈദികനായി സേവനമനുഷ്ടിച്ചു.
സഭയുടെ വടക്കേ ഇന്ത്യൻ മിഷൻ, പൗരസ്ത്യ സമാജം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1967- 1974 കാലയളവിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു.സഭാ തർക്കത്തിന്റെ മൂർധന്യ കാലയളവിൽ 1973 ഡിസംബർ 8ന് അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
1974 ഫെബ്രുവരി 24 ന് ദമാസ്‌കസിൽ വെച്ച് യാക്കൂബ് തൃതീയൻ തോമസ് മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പാലീത്തയായി വാഴിച്ചു.
സഭാ തർക്കവുമായി ബന്ധപ്പെട്ട് 604 കേസുകൾ ബാവായുടെ പേരിലുണ്ട്. 70 കളുടെ അവസാനം മൂന്ന് മെത്രാപ്പോലീത്തമാരും ചുരുക്കം ഭദ്രാസനങ്ങളും ഉണ്ടായിരുന്ന യാക്കൊബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രാപ്പോലീത്തമാരും ആയിരത്തിൽ അധികം വൈദികരുമുള്ള പ്രസ്ഥാനമായി മാറ്റുന്നതിൽ നിർണായക നേതൃത്വം നൽകി.
സഭയുടെ ആദ്യ കാതേലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാലം ചെയ്തതിന് പിന്നാലെ 2000 ഡിസംബറിൽ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടു.
2002 ജൂലൈ 26ന് ഇഗ്‌നാത്യോസ് സഖാ പ്രഥമൻ പാത്രീയാർക്കീസ് തോമസ് പ്രഥമൻ എന്ന പേരിൽ സഭയുടെ രണ്ടാമത്തെ കാതോലിക്കയായി വാഴിച്ചു. സഭയുടെ പാത്രിയാർക്കീസിനെ വാഴിക്കാനുള്ള നിയോഗവും തോമസ് പ്രഥമന് ലഭിച്ചു.
2014 മാർച്ച് 31 ന് നടന്ന സഭയുടെ ആഗോള സിനഡിൽ അധ്യക്ഷത വഹിച്ചു.ആ യോഗത്തിൽ വെച്ച് മാർ അപ്രേം രണ്ടാമനെ പാത്രിയാർക്കീസായി തെരഞ്ഞെടുത്തു. 2014 മെയ് 29 ന് അപ്രേം രണ്ടാമനെ ദമാസ്‌കസിൽ നടന്ന ചങ്ങിൽ പാത്രീയാർക്കീസായി വാഴിച്ചു.
2019 ൽ മലങ്കര മെത്രോപ്പോലീത്തയുടെ ചുമതല ഒഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രേം രണ്ടാമൻ പാത്രിയാർക്കീസിന്റെ കേരള സന്ദർശനത്തിനിടെ പുത്തൻകുരിശിൽ നടന്ന പരിപാടിയിലാണ് തോമസ് പ്രഥമൻ ബാവ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രി അനുശോചിച്ചു
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.
യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം.
അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത.
ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.
22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
latest news
കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.
ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.
സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.
പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.
ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു
ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്
എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.
വീഡിയോ കാണാം
latest news
മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.
വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
പിടിയിലായവർ മദ്യപിയ്ക്കാൻ വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.
കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.
രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച
പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.
latest news
കാന്തല്ലൂരിലെ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തും
-
Uncategorized9 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local10 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news8 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local10 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized9 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local10 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login