Connect with us

news

അവാർഡ് തിളക്കത്തിൽ വിജയ ലൈബ്രറിയുടെ വാർഷിക ആഘോഷം നാളെ

Published

on

മൂവാറ്റുപുഴ ; വായനശാല ഒരു ഗ്രാമത്തിന്റെ ഹൃദയതുടിപ്പുകൾക്കൊപ്പം ജീവിക്കുന്നതിന്റെ നേർസാക്ഷ്യമാണ് മുവാറ്റുപുഴ താലൂക്കിലെ ആയവന പഞ്ചായത്തിലെ കാലാമ്പൂരിൽ പ്രവർത്തിക്കുന്ന വിജയ ലൈബ്രറിആൻഡ് റീഡിംഗ് റും.

ആയവന ഗ്രാമ പഞ്ചായത്തിലെ അവികസിത പ്രദേശമായിരുന്ന കാലാമ്പൂരിൽ അക്ഷരങ്ങളെ സ്നേഹിച്ചവരുടെ കൂട്ടായ്മയിൽ നിന്ന് 1960 പിറവിയെടുത്ത വായനശാലയാണിത്.

വൈദ്യുതി എത്താത്ത ഈ പ്രദേശത്ത് ഗ്യാസ് ലൈറ്റും ജനറേറ്ററും ഉപയോഗിച്ച് ഉദ്ഘാടന നടത്തിയ അക്ഷര സ്നേഹികളുടെ നാടാണിത്. 1982-ൽ ഗ്രന്ഥശാല സംഘത്തിന്റെ അഭിലിയേഷൻ ലഭിച്ചതോടെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ വായനശാല ഏറ്രെടുത്തു.

ഇതോടെ ഇത് ജനകീയ വായനശാലയായി മാറുകയായിരുന്നു. ലൈബ്രറിയിൽ വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി, കായിക വേദി എന്നിവ രൂപികരിച്ച് പ്രവർത്തനം തുടങ്ങി. എല്ലാ മാസവും ഒന്നിലധികം പരിപാടികൾ സംഘടിപ്പിച്ച് വായനശാലയെ ജനകീയമാക്കി.

വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടുന്നകുട്ടികൾക്ക് അവാർഡും നല്കുന്നതോടൊപ്പം വാർഷിക ആഘോഷം എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്നു. സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ , എന്നീവ ക്രത്യതയോടെ സംഘടിപ്പിച്ചു വരുന്നു.

വർത്തമാന കാലസാഹ ചര്യങ്ങളിൽ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ സംഘടിപ്പിച്ച് നാടിനെ സജീവമാക്കുന്നു ഉണർത്തുന്നു. ഈ വർഷത്തെ ഗ്രന്ഥശാല ദിനം ഗ്രന്ഥശാല വാരചരണ മായിട്ടാണ് ആഘോഷിച്ചത് .

സെപ്തംബർ 8ന് ഗ്രന്ഥശാലയിൽ പതാക ഉർത്തിയതോടെ ആരംഭിച്ച വാരാചരണ പരിപാടിയിൽ അംഗത്വം വിതരണം, പുസ്തക സമാഹരണം, ചർച്ച ക്ലാസുകൾ , എന്നിവ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ സമാപനം കുറിച്ച് ഗ്രന്ഥശാല ദിനത്തിൽ അക്ഷര ദീപം തെളിയിക്കും.

ഓണവും വിഷുവും ,റംസാനും ബലിപെരുനാളും ക്രിസ്തുമസും ന്യൂഇയറും തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും നാടൊന്നാകെ വിജയലൈബ്രറിയിൽ ഒത്തുകൂടുന്ന കാഴ്ച ഏവരേയും ത്രസിപ്പിക്കുന്നതാണ്. ഇന്ന് ലൈബ്രറിയുടെ വാർഷീകമാണ് .

വാ‌ർഷീകത്തിൽ പ്രധാനമായും ഒത്തുകൂടുന്നത് വയോജനങ്ങളാണ്. 400 വയോജനങ്ങലാണ് ഇന്ന് ഗ്രന്ഥശാലയിൽ എത്തിചേരുന്നത്. ഇതോടൊപ്പം ലൈബ്രറി സെക്രട്ടറി ബിജുവിന്റെ നേതൃത്വത്തിൽ മിനി സത്യൻ നയിക്കുന്ന 50അംഗ കലാകാരന്മാരും സി.എ. സുരനയിക്കുന്ന വോയിസ് ഓഫ് വിജയ എന്ന പേരിൽ ഒരു ഗാനമേള ട്രൂപ്പും ലൈബ്രറിക്ക് സ്വന്തമായുണ്ട് .

ഇന്ന് നടക്കുന്ന വാഷീക യോഗത്തിൽ ജസ്റ്റിസ് കമാൽപാക്ഷ , എം.പി, എം.എൽ.എ , ലൈബ്രകൗൺസിൽ ഭാരവാഹികൾ എന്നിവർ വാർഷികത്തിൽ പങ്കെടുക്കുമെന്ന് ലൈബ്രറി പ്രസിഡന്റ് ഇ.എസ്.അഷറഫ്, സെക്രട്ടറി എം.വി.ബിജു എന്നിവർ പറഞ്ഞു.

Continue Reading

latest news

കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

Published

on

By

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.

ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.

സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.

പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.

ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു

ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്

എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വീഡിയോ കാണാം

Continue Reading

latest news

മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

Published

on

By


മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.

വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പിടിയിലായവർ മദ്യപിയ്ക്കാൻ  വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.

കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.

രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച

പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading

latest news

കാന്തല്ലൂരിലെ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തും

Published

on

By

മറയൂർ;രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തുന്നു.

ഈ മാസം 12-ന് രാവിലെ കാന്തല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തുന്ന സംഘം,സമീപപ്രദേശങ്ങളിലെ ടൂറിസം പദ്ധതി പ്രദേശങ്ങളും സന്ദർശിയ്ക്കും.

എം എൽ എ മാരായ മൃണാൾ സൈകിയ,ബിജോയ് മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരാണ്  സംഘത്തിലുള്ളത്.മൃണാൾ സൈകിയ ആണ് സംഘത്തിന്റെ ചെയർമാൻ.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും ഇവർക്കൊപ്പം എത്തുന്നുണ്ട്.

ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് പഠിയ്ക്കാനാണ് വിദഗ്ധ സംഘം എത്തുന്നതെന്നാണ് സൂചന.

പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി ടൂറിസത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ കഴിയുന്ന രീതിയിൽ ആവിഷ്‌കരിച്ചിട്ടുള്ള സ്ട്രീറ്റ് പദ്ധതിയും  കാന്തല്ലൂർ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.

സർക്കാർ സഹായത്തോടെ ടൂറിസം രംഗത്ത്് പഞ്ചായത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നും ഇതിനായുള്ള വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെന്നും പദ്ധതി നടത്തിപ്പിന് പൊതുസമൂഹം  വിലിയ പിൻതുണ നൽകുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പി റ്റി തങ്കച്ചൻ പറഞ്ഞു.

Continue Reading

Trending

error: Content is protected !!