Connect with us

Local

കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്ക് തൊട്ടടുത്ത്; കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി, വട്ടംചുറ്റി വനംവകുപ്പ്

Published

on

കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്.

നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള്‍ ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ജീവനക്കാരില്‍ നിന്നും ലഭിയ്ക്കുന്ന സൂചന.




ഓടിച്ചുവിട്ടാലും ഈ ആനക്കൂട്ടം താമസിയാതെ പ്ലാന്റേഷനിലേയ്ക്ക് തിരകെ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഇന്നലെ രാത്രിയിലുംപുന്നേക്കാട് സമീപം പാതയോരത്ത് ആന എത്തിയിരുന്നു.


ആനകള്‍ എത്തിത്തുടങ്ങിയതോടെ മേഖലയില്‍ രാത്രിയും പകലും മേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോതമംഗലം- തട്ടേക്കാട് പാതയില്‍ കോതമംഗലത്തുനിന്നും 8 കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് പുന്നേക്കാട്.

പുന്നേക്കാട്,പ്ലാന്റേഷന്റെ അതിര്‍ത്തി പ്രദേശത്തെ പുരയിടങ്ങളില്‍ ഇതിനകം നിരവധി തവണ ആനകള്‍ എത്തിയിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 8.30 തോടെ സമീപ പ്രദേശമായ കളപ്പാറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

മുന്‍ റവന്യുവകുപ്പ് ജീവനക്കാരനായ കപ്പിലാംമൂട്ടില്‍ സജിക്കാണ് സാരമായി പരിക്കേറ്റത്.തുമ്പികൈ കൊണ്ടുള്ള അടിയേറ്റതിനെത്തുടര്‍ന്ന് തെറിച്ചുവീഴുകയായിരുന്നു എന്നാണ് സജിയുടെ വെളിപ്പെടുത്തല്‍.

പുന്നേക്കാട്-തട്ടേക്കാട് പാതയില്‍ പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള 4 കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്.ഈ പാതയില്‍ വാഹയാത്രക്കാര്‍ ആനയ്ക്ക് മുന്നില്‍ അകപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് പാകയോരങ്ങളിലെ കാട് വെട്ടിത്തെളിച്ചിരുന്നു.

ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ച് ജനവാസ മേഖല സുരക്ഷിതമാക്കുന്നതിന് വനംവകുപ്പ് നടത്തിവരുന്ന നീക്കത്തിന് വേഗത വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന.ഫെന്‍സിംഗ് മേഖലില്‍ ഫലപ്രദമാവുമോ എന്നുള്ളതാണ് ഇപ്പോള്‍ പരക്കെ ഉയര്‍ന്നിട്ടുള്ള ആശങ്ക.ഇക്കാര്യത്തില്‍ ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

ഇപ്പോള്‍ ആനക്കൂട്ടം തമ്പടിച്ചിട്ടുള്ളത് ചേലമല ഭാഗത്ത് ഉള്‍ക്കാട്ടിലാണ് എന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണക്കുകൂട്ടല്‍.കുട്ടംമ്പുഴ പൂയംകൂട്ടി വനമേഖലയില്‍ നിന്നും പെരിയാര്‍ നിന്തിക്കടന്നാണ് ആനകള്‍ ചേലമല വനഭാഗത്തെത്തുന്നത്.

ആനകള്‍ പുഴകടന്നെത്തുന്നത് തടയാന്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ട്രഞ്ച് താഴ്ത്തുക മാത്രമാണ് പോംവഴിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ട്രഞ്ച് താഴ്ത്താന്‍ വനംവകുപ്പിന് കാര്യമായ താല്‍പര്യമില്ല എന്നതാണ് നിലവിലെ സ്ഥതി.ഫെന്‍സിംഗിനെ അപേക്ഷിച്ചുള്ള ഭാരിച്ച സാമ്പത്തീക ചിലവ് തന്നെയാണ് ഇതിന് കാരണം.ആനകളുടെ കടന്നുകയറ്റത്തോടെ മേഖലയില്‍ ഭീതി വ്യാപകമായിട്ടുണ്ട്.

നാട്ടുകാരുടെ ഭീതിയകറ്റാനും ആനക്കൂട്ടത്തെ തുരത്താനും എല്ലാവഴിയ്ക്കും ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറയിച്ചു.

പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിയ്ക്കാത്ത സമീപനമാണ് വനംവകുപ്പ് തുടരുന്നതെന്നും കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് ആരോപിച്ചു.

ആന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ആന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






latest news

പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

Published

on

By

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.

വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.




മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്‌സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.


പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.

 

 






Continue Reading

Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

By

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Trending

error: Content is protected !!