Connect with us

Local

കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്ക് തൊട്ടടുത്ത്; കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി, വട്ടംചുറ്റി വനംവകുപ്പ്

Published

on

കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്.

നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള്‍ ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ജീവനക്കാരില്‍ നിന്നും ലഭിയ്ക്കുന്ന സൂചന.

ഓടിച്ചുവിട്ടാലും ഈ ആനക്കൂട്ടം താമസിയാതെ പ്ലാന്റേഷനിലേയ്ക്ക് തിരകെ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഇന്നലെ രാത്രിയിലുംപുന്നേക്കാട് സമീപം പാതയോരത്ത് ആന എത്തിയിരുന്നു.

ആനകള്‍ എത്തിത്തുടങ്ങിയതോടെ മേഖലയില്‍ രാത്രിയും പകലും മേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോതമംഗലം- തട്ടേക്കാട് പാതയില്‍ കോതമംഗലത്തുനിന്നും 8 കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് പുന്നേക്കാട്.

പുന്നേക്കാട്,പ്ലാന്റേഷന്റെ അതിര്‍ത്തി പ്രദേശത്തെ പുരയിടങ്ങളില്‍ ഇതിനകം നിരവധി തവണ ആനകള്‍ എത്തിയിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 8.30 തോടെ സമീപ പ്രദേശമായ കളപ്പാറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

മുന്‍ റവന്യുവകുപ്പ് ജീവനക്കാരനായ കപ്പിലാംമൂട്ടില്‍ സജിക്കാണ് സാരമായി പരിക്കേറ്റത്.തുമ്പികൈ കൊണ്ടുള്ള അടിയേറ്റതിനെത്തുടര്‍ന്ന് തെറിച്ചുവീഴുകയായിരുന്നു എന്നാണ് സജിയുടെ വെളിപ്പെടുത്തല്‍.

പുന്നേക്കാട്-തട്ടേക്കാട് പാതയില്‍ പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള 4 കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്.ഈ പാതയില്‍ വാഹയാത്രക്കാര്‍ ആനയ്ക്ക് മുന്നില്‍ അകപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് പാകയോരങ്ങളിലെ കാട് വെട്ടിത്തെളിച്ചിരുന്നു.

ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ച് ജനവാസ മേഖല സുരക്ഷിതമാക്കുന്നതിന് വനംവകുപ്പ് നടത്തിവരുന്ന നീക്കത്തിന് വേഗത വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന.ഫെന്‍സിംഗ് മേഖലില്‍ ഫലപ്രദമാവുമോ എന്നുള്ളതാണ് ഇപ്പോള്‍ പരക്കെ ഉയര്‍ന്നിട്ടുള്ള ആശങ്ക.ഇക്കാര്യത്തില്‍ ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

ഇപ്പോള്‍ ആനക്കൂട്ടം തമ്പടിച്ചിട്ടുള്ളത് ചേലമല ഭാഗത്ത് ഉള്‍ക്കാട്ടിലാണ് എന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണക്കുകൂട്ടല്‍.കുട്ടംമ്പുഴ പൂയംകൂട്ടി വനമേഖലയില്‍ നിന്നും പെരിയാര്‍ നിന്തിക്കടന്നാണ് ആനകള്‍ ചേലമല വനഭാഗത്തെത്തുന്നത്.

ആനകള്‍ പുഴകടന്നെത്തുന്നത് തടയാന്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ട്രഞ്ച് താഴ്ത്തുക മാത്രമാണ് പോംവഴിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ട്രഞ്ച് താഴ്ത്താന്‍ വനംവകുപ്പിന് കാര്യമായ താല്‍പര്യമില്ല എന്നതാണ് നിലവിലെ സ്ഥതി.ഫെന്‍സിംഗിനെ അപേക്ഷിച്ചുള്ള ഭാരിച്ച സാമ്പത്തീക ചിലവ് തന്നെയാണ് ഇതിന് കാരണം.ആനകളുടെ കടന്നുകയറ്റത്തോടെ മേഖലയില്‍ ഭീതി വ്യാപകമായിട്ടുണ്ട്.

നാട്ടുകാരുടെ ഭീതിയകറ്റാനും ആനക്കൂട്ടത്തെ തുരത്താനും എല്ലാവഴിയ്ക്കും ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറയിച്ചു.

പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിയ്ക്കാത്ത സമീപനമാണ് വനംവകുപ്പ് തുടരുന്നതെന്നും കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് ആരോപിച്ചു.

ആന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ആന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ   സോജു അടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മറയൂർ : മറയൂർ സർക്കാർ ആശുപത്രി പരീസരത്ത 40 കിലോഗ്രാം തൂക്കം വരുന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ കാപ്രസിദ്ധ ഗുണ്ട നേതാവ് ഉൾപ്പെടെ 4 പേർ പിടിയിൽ.
കാന്തല്ലൂർ മിഷൻ വയൽ മൈക്കിൾ ഗിരി സ്വദേശി മഹേഷ് ((35) തിരുവനന്തപുരം മണക്കാട് ആറ്റുവരമ്പിൽ വീട്ടിൽ അജിത് കുമാർ (49), കാട്ടാക്കട പേരുക്കാവ് വിളവൂർക്കൽ വലിയത്തുകോണം ഗ്രീസ് വീട്ടിൽ രഞ്ജിത്ത്, വയനാട് മേപ്പാടി അന്ത്രുക്കളം വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അജിത് കുമാർ മൂന്ന് കൊലപാതക കേസടക്കം 26 ലധികം കേസുകളുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവാണ്.
 അമ്മയ്ക്കൊരുമകൻ സോജു എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
മഹേഷ്  കൊലപാതക കേസടക്കം മൂന്നു കേസുകളിലും ചന്ദനക്കേസുകളിലും പ്രതിയാണ്.
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് മഹേഷ് അജിത് കുമാർ അടക്കമുള്ള കൂട്ടുപ്രതികളെ  പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം പട്ടിക്കാട്ടിലെ വീട്ടിലേക്ക് മഹേഷ് മൂന്നുപേരെയും വിളിച്ചുവരുത്തിയാണ് മരം മുറിച്ചുകടത്താൻ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ മാസം 27-ന് മുറിച്ചു കടത്തിയ ചന്ദനം  ചട്ടമൂന്നാർ വഴി   തലയാർ ഭാഗത്ത്  എത്തിച്ച് കൈമാറ്റം ചെയ്ത ശേഷം അജിത് കുമാറും സംഘവും മഹേഷിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നാണ് സൂചന.
ഇന്നലെ രാത്രിയോടുകൂടി മറയൂർ എസ് ച്ച്  ടി ആർ ജിജു, എസ് ഐ മാഹീൻ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ വീടുകളഞ്ഞ്  പിടികൂടുകയായിരുന്നു.
 സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ ഷാജഹാൻ, വിനോദ് കുമാർ, അനിഷ് , ജിജോയ് , ബൈജു എന്നിവരും  അന്വേഷണത്തിൽ പങ്കാളികളായിരുന്നു.
Continue Reading

Trending

error: Content is protected !!