Connect with us

Local

കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്ക് തൊട്ടടുത്ത്; കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി, വട്ടംചുറ്റി വനംവകുപ്പ്

Published

on

കോതമംഗലം; ഓടിച്ച് വീട്ടിട്ടും രക്ഷയില്ല.വീണ്ടും ജനവാസമേഖലയില്‍ പരക്കം പായല്‍.ഭീതി പരത്തുന്നത് കുട്ടിയാന ഉള്‍പ്പെടുന്ന കൂട്ടം.കീരംപാറയിലെ ആന പ്രശ്‌നം കീറാമുട്ടിയായി.വട്ടംചുറ്റി വനംവകുപ്പ്.

നിലവില്‍ ഒരു കൂട്ടിയാന ഉള്‍പ്പെടെ 4 ആനള്‍ ഉള്‍പ്പെടുന്ന കൂട്ടം പ്ലാന്റേഷനിലെ ഉള്‍വനമേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് ജീവനക്കാരില്‍ നിന്നും ലഭിയ്ക്കുന്ന സൂചന.

ഓടിച്ചുവിട്ടാലും ഈ ആനക്കൂട്ടം താമസിയാതെ പ്ലാന്റേഷനിലേയ്ക്ക് തിരകെ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഇന്നലെ രാത്രിയിലുംപുന്നേക്കാട് സമീപം പാതയോരത്ത് ആന എത്തിയിരുന്നു.

ആനകള്‍ എത്തിത്തുടങ്ങിയതോടെ മേഖലയില്‍ രാത്രിയും പകലും മേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോതമംഗലം- തട്ടേക്കാട് പാതയില്‍ കോതമംഗലത്തുനിന്നും 8 കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ് പുന്നേക്കാട്.

പുന്നേക്കാട്,പ്ലാന്റേഷന്റെ അതിര്‍ത്തി പ്രദേശത്തെ പുരയിടങ്ങളില്‍ ഇതിനകം നിരവധി തവണ ആനകള്‍ എത്തിയിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 8.30 തോടെ സമീപ പ്രദേശമായ കളപ്പാറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

മുന്‍ റവന്യുവകുപ്പ് ജീവനക്കാരനായ കപ്പിലാംമൂട്ടില്‍ സജിക്കാണ് സാരമായി പരിക്കേറ്റത്.തുമ്പികൈ കൊണ്ടുള്ള അടിയേറ്റതിനെത്തുടര്‍ന്ന് തെറിച്ചുവീഴുകയായിരുന്നു എന്നാണ് സജിയുടെ വെളിപ്പെടുത്തല്‍.

പുന്നേക്കാട്-തട്ടേക്കാട് പാതയില്‍ പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള 4 കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്.ഈ പാതയില്‍ വാഹയാത്രക്കാര്‍ ആനയ്ക്ക് മുന്നില്‍ അകപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് പാകയോരങ്ങളിലെ കാട് വെട്ടിത്തെളിച്ചിരുന്നു.

ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ച് ജനവാസ മേഖല സുരക്ഷിതമാക്കുന്നതിന് വനംവകുപ്പ് നടത്തിവരുന്ന നീക്കത്തിന് വേഗത വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന.ഫെന്‍സിംഗ് മേഖലില്‍ ഫലപ്രദമാവുമോ എന്നുള്ളതാണ് ഇപ്പോള്‍ പരക്കെ ഉയര്‍ന്നിട്ടുള്ള ആശങ്ക.ഇക്കാര്യത്തില്‍ ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

ഇപ്പോള്‍ ആനക്കൂട്ടം തമ്പടിച്ചിട്ടുള്ളത് ചേലമല ഭാഗത്ത് ഉള്‍ക്കാട്ടിലാണ് എന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണക്കുകൂട്ടല്‍.കുട്ടംമ്പുഴ പൂയംകൂട്ടി വനമേഖലയില്‍ നിന്നും പെരിയാര്‍ നിന്തിക്കടന്നാണ് ആനകള്‍ ചേലമല വനഭാഗത്തെത്തുന്നത്.

ആനകള്‍ പുഴകടന്നെത്തുന്നത് തടയാന്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ട്രഞ്ച് താഴ്ത്തുക മാത്രമാണ് പോംവഴിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ട്രഞ്ച് താഴ്ത്താന്‍ വനംവകുപ്പിന് കാര്യമായ താല്‍പര്യമില്ല എന്നതാണ് നിലവിലെ സ്ഥതി.ഫെന്‍സിംഗിനെ അപേക്ഷിച്ചുള്ള ഭാരിച്ച സാമ്പത്തീക ചിലവ് തന്നെയാണ് ഇതിന് കാരണം.ആനകളുടെ കടന്നുകയറ്റത്തോടെ മേഖലയില്‍ ഭീതി വ്യാപകമായിട്ടുണ്ട്.

നാട്ടുകാരുടെ ഭീതിയകറ്റാനും ആനക്കൂട്ടത്തെ തുരത്താനും എല്ലാവഴിയ്ക്കും ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറയിച്ചു.

പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിയ്ക്കാത്ത സമീപനമാണ് വനംവകുപ്പ് തുടരുന്നതെന്നും കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് ആരോപിച്ചു.

ആന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും സംയുക്തമായി എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും ആന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

Published

on

By

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.

ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.

സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.

പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.

ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു

ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്

എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വീഡിയോ കാണാം

Continue Reading

latest news

മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

Published

on

By


മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.

വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പിടിയിലായവർ മദ്യപിയ്ക്കാൻ  വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.

കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.

രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച

പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading

latest news

“ആന ലൈറ്റ് ” വിതരണം തുടങ്ങി

Published

on

By

മറയൂർ;വന്യമ്യഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകൽപ്പന ചെയ്ത ഇ -ലൈറ്റ് വിതരണം തുടങ്ങി.

ഇടുക്കി ജില്ലയിൽ കാന്തല്ലൂർ,മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്.വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായിട്ടാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

രാത്രിയിൽ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിയ്ക്കുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി.സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിയ്ക്കുന്നത്.

ഉപകരണം പുറപ്പെടുവിയ്ക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയിൽ പ്രവേശിയ്ക്കില്ലന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

പന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകൾ സ്ഥാപിയ്ക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

പരീക്ഷണം വിജയിച്ചാൽ ഇ -ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവൻ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

 

Continue Reading

Trending

error: Content is protected !!