latest news
കോതമംഗലം കന്നി 20 പെരുന്നാൾ: പ്രദക്ഷിണത്തിന് മുന്നിൽ തൂക്ക് വിളക്കേന്തി നായർ യുവാവ്;കൊടിയിറക്കം നാളെ

കോതമംഗലം;മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രി നഗരം ചുറ്റി നടന്ന പെരുന്നാൾ പ്രദക്ഷിണത്തിന്റെ മുന്നിൽ തൂക്കുവിളക്കെടുത്തത് നായർ യുവാവ്.

രാമല്ലൂർ പുതീയ്ക്കൽ സുരേഷാണ് പള്ളിയിലെത്തിയ വിശ്വാസികൾ ഒന്നടങ്കം അണിചേർന്ന പ്രദക്ഷണത്തിന്റെ മുൻ നിരയിൽ തുക്കുവിളക്കെടുത്തത്.
നൂറ്റാണ്ടുകളായി ദേവാലയത്തിൽ നടന്നുവരുന്ന ചടങ്ങിന്റെ ഭാഗമായിട്ടാണ് വൃതശുദ്ധിയുടെ നിറവിൽ സുരേഷ് പ്രദിക്ഷണവഴിയിൽ തുക്കുവിളക്കേന്തിയത്.
ഈ ദേവാലയത്തിൽ കബറടക്കം ചെയ്യപ്പെട്ടിട്ടുള്ള അത്ഭുത പ്രവർത്തകനായ യൽദോമാർ ബസേലിയോസ് ബാവയുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.
പെരുന്നാൾ ആഘോഷം എല്ലാ അർത്ഥത്തിലും നാടിന്റെ ആഘോഷമായി മാറിക്കഴിഞ്ഞു.339-ാമത് ഓർമ്മപ്പെരുന്നാളാണ് ഈ വർഷം ആഘോഷിച്ചത്.
പറങ്കികളുടെ ആക്രമണത്തിൽ നിന്നും മലങ്കര സഭയെ രക്ഷിക്കാനുള്ള ദൗത്യവുമായി മെസപ്പട്ടോമിയയിലെ കുദൈദ് ഗ്രാമവാസിയായും 92 കാരനുമായ യൽദോ മാർ ബസേലിയോസ് ബാവയും കൂട്ടരും 1685-ൽ തലശേരിയിൽ പായ്ക്കപ്പലിറങ്ങിതുമുതലാണ് പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന്റെ ചരിത്രം ആരംഭിയ്ക്കുന്നത്.
ഏറെ കഷ്ടതകൾ സഹിച്ച് 338 വർഷം മുൻപ് ബാവ കോതമംഗലം കോഴിപ്പിള്ളിയിൽ എത്തി.പിന്നീട് ഇവിടെ കന്നുകാലി മേയ്ച്ചിരുന്ന ചാക്കാലനായരുടെ സഹായത്തോടെയാണ് ബാവ ചെറിയപള്ളിയിൽ എത്തിയത്.
താമസിയാതെ ബാവ മരണപ്പെട്ടു.ഭൗതീക ശരീരം പള്ളിയകത്ത് കബടക്കി.പിന്നീട് ബാവായുടെ സ്മരണാർത്ഥം നടന്നുവന്ന പെരുന്നാൾ ചടങ്ങുകളിൽ ചാക്കാലനായരുടെ പിൻമുറക്കാരെ പള്ളിഭരണസമതി പങ്കെടുപ്പിച്ചിരുന്നെന്നാണ് ചരിത്രം.
ചാക്കാലനായരുടെ പിൻമുറക്കാരനായ സുരേഷ്,ഇതിനകം 20 തവണ പ്രദക്ഷിണത്തിന് മുന്നിൽ തൂക്കുവിളക്കെടുത്തിട്ടുണ്ട്.
രാത്രി ചെറിയപള്ളിയിൽ നിന്നാരംഭിച്ച പ്രഭക്ഷിണം കിഴക്കേ അങ്ങാടി, കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടിയിലെ ബാവായുടെ നാമത്തിലുള്ള ചാപ്പൽ എന്നിവടങ്ങൾ സന്ദർശിച്ച് ധൂപപ്രാർത്ഥന നടത്തി തിരികെ പള്ളിയിലെത്തി.
കോതമംഗലം മേഖല മൊത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു.പ്രദക്ഷിണത്തിന് ചെറിയ പള്ളിവികാരി ഫാ. ജോസ് പരത്തു വയലിൽ,സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റി പുറം, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മുത്തുക്കുടകളും കുരിശുകളുമേന്തി വിശ്വാസിക്കൂട്ടം ഒന്നാകെ അണിനിരന്ന പ്രദക്ഷിണം വീക്ഷിക്കാൻ റോഡിന് ഇരുവശവും രാത്രി വൈകിയും നാട്ടുകാർ കാത്തുനിന്നിരുന്നു.
പ്രദക്ഷിണം കടന്നുപോയ റോഡിന് ഇരുവശവുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും മെഴുകുതിരിതെളിച്ച് വിശ്വാസികൾ ബാവയോടുള്ള ഭക്തിയും ആദരവും പ്രകടമാക്കി.
വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് പ്രഭാത നമസ്‌കാരം. 8 മണിക്ക് മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടക്കും.തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടാവും.
വൈകിട്ട് 4 മണിക്ക് കൊടിയിറങ്ങുന്നതോടെ 10 ദിവസത്തെ പെരുന്നാൾ സമാപിക്കും.സെപ്റ്റംബർ 25-ന് പള്ളിവികാരി ഫാ.ജോസ് പരുത്തുവയിൽ കൊടി ഉയർത്തിയതോടെയാണ്് പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചത്.
പെരുന്നാളിന്റെ കൊടിയിറങ്ങിയാലും ഒരാഴ്ചക്കാലം പള്ളിയിലേക്ക് വിശ്വാസികൾ കൂട്ടമായി എത്തുന്നത് എല്ലാ വർഷവും പതിവാണ്.
latest news
കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.
ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.
സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.
പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.
ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു
ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്
എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.
വീഡിയോ കാണാം
latest news
മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.
വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
പിടിയിലായവർ മദ്യപിയ്ക്കാൻ വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.
കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.
രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച
പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.
latest news
കാന്തല്ലൂരിലെ ടൂറിസം പദ്ധതികളെക്കുറിച്ച് പഠിയ്ക്കാൻ ആസാമിൽ നിന്നും വിദഗ്ധ സംഘം എത്തും
-
Uncategorized9 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local10 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news8 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local10 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized9 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local10 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login