latest news
കോതമംഗലം കന്നി 20 പെരുന്നാൾ: പ്രദക്ഷിണത്തിന് മുന്നിൽ തൂക്ക് വിളക്കേന്തി നായർ യുവാവ്;കൊടിയിറക്കം നാളെ

കോതമംഗലം;മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രി നഗരം ചുറ്റി നടന്ന പെരുന്നാൾ പ്രദക്ഷിണത്തിന്റെ മുന്നിൽ തൂക്കുവിളക്കെടുത്തത് നായർ യുവാവ്.

രാമല്ലൂർ പുതീയ്ക്കൽ സുരേഷാണ് പള്ളിയിലെത്തിയ വിശ്വാസികൾ ഒന്നടങ്കം അണിചേർന്ന പ്രദക്ഷണത്തിന്റെ മുൻ നിരയിൽ തുക്കുവിളക്കെടുത്തത്.
നൂറ്റാണ്ടുകളായി ദേവാലയത്തിൽ നടന്നുവരുന്ന ചടങ്ങിന്റെ ഭാഗമായിട്ടാണ് വൃതശുദ്ധിയുടെ നിറവിൽ സുരേഷ് പ്രദിക്ഷണവഴിയിൽ തുക്കുവിളക്കേന്തിയത്.
ഈ ദേവാലയത്തിൽ കബറടക്കം ചെയ്യപ്പെട്ടിട്ടുള്ള അത്ഭുത പ്രവർത്തകനായ യൽദോമാർ ബസേലിയോസ് ബാവയുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.
പെരുന്നാൾ ആഘോഷം എല്ലാ അർത്ഥത്തിലും നാടിന്റെ ആഘോഷമായി മാറിക്കഴിഞ്ഞു.339-ാമത് ഓർമ്മപ്പെരുന്നാളാണ് ഈ വർഷം ആഘോഷിച്ചത്.
പറങ്കികളുടെ ആക്രമണത്തിൽ നിന്നും മലങ്കര സഭയെ രക്ഷിക്കാനുള്ള ദൗത്യവുമായി മെസപ്പട്ടോമിയയിലെ കുദൈദ് ഗ്രാമവാസിയായും 92 കാരനുമായ യൽദോ മാർ ബസേലിയോസ് ബാവയും കൂട്ടരും 1685-ൽ തലശേരിയിൽ പായ്ക്കപ്പലിറങ്ങിതുമുതലാണ് പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന്റെ ചരിത്രം ആരംഭിയ്ക്കുന്നത്.
ഏറെ കഷ്ടതകൾ സഹിച്ച് 338 വർഷം മുൻപ് ബാവ കോതമംഗലം കോഴിപ്പിള്ളിയിൽ എത്തി.പിന്നീട് ഇവിടെ കന്നുകാലി മേയ്ച്ചിരുന്ന ചാക്കാലനായരുടെ സഹായത്തോടെയാണ് ബാവ ചെറിയപള്ളിയിൽ എത്തിയത്.
താമസിയാതെ ബാവ മരണപ്പെട്ടു.ഭൗതീക ശരീരം പള്ളിയകത്ത് കബടക്കി.പിന്നീട് ബാവായുടെ സ്മരണാർത്ഥം നടന്നുവന്ന പെരുന്നാൾ ചടങ്ങുകളിൽ ചാക്കാലനായരുടെ പിൻമുറക്കാരെ പള്ളിഭരണസമതി പങ്കെടുപ്പിച്ചിരുന്നെന്നാണ് ചരിത്രം.
ചാക്കാലനായരുടെ പിൻമുറക്കാരനായ സുരേഷ്,ഇതിനകം 20 തവണ പ്രദക്ഷിണത്തിന് മുന്നിൽ തൂക്കുവിളക്കെടുത്തിട്ടുണ്ട്.
രാത്രി ചെറിയപള്ളിയിൽ നിന്നാരംഭിച്ച പ്രഭക്ഷിണം കിഴക്കേ അങ്ങാടി, കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടിയിലെ ബാവായുടെ നാമത്തിലുള്ള ചാപ്പൽ എന്നിവടങ്ങൾ സന്ദർശിച്ച് ധൂപപ്രാർത്ഥന നടത്തി തിരികെ പള്ളിയിലെത്തി.
കോതമംഗലം മേഖല മൊത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു.പ്രദക്ഷിണത്തിന് ചെറിയ പള്ളിവികാരി ഫാ. ജോസ് പരത്തു വയലിൽ,സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ
ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റി പുറം, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
മുത്തുക്കുടകളും കുരിശുകളുമേന്തി വിശ്വാസിക്കൂട്ടം ഒന്നാകെ അണിനിരന്ന പ്രദക്ഷിണം വീക്ഷിക്കാൻ റോഡിന് ഇരുവശവും രാത്രി വൈകിയും നാട്ടുകാർ കാത്തുനിന്നിരുന്നു.
പ്രദക്ഷിണം കടന്നുപോയ റോഡിന് ഇരുവശവുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും മെഴുകുതിരിതെളിച്ച് വിശ്വാസികൾ ബാവയോടുള്ള ഭക്തിയും ആദരവും പ്രകടമാക്കി.
വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് പ്രഭാത നമസ്‌കാരം. 8 മണിക്ക് മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടക്കും.തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടാവും.
വൈകിട്ട് 4 മണിക്ക് കൊടിയിറങ്ങുന്നതോടെ 10 ദിവസത്തെ പെരുന്നാൾ സമാപിക്കും.സെപ്റ്റംബർ 25-ന് പള്ളിവികാരി ഫാ.ജോസ് പരുത്തുവയിൽ കൊടി ഉയർത്തിയതോടെയാണ്് പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചത്.
പെരുന്നാളിന്റെ കൊടിയിറങ്ങിയാലും ഒരാഴ്ചക്കാലം പള്ളിയിലേക്ക് വിശ്വാസികൾ കൂട്ടമായി എത്തുന്നത് എല്ലാ വർഷവും പതിവാണ്.
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.
പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.
എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.
പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login