Connect with us

Local

മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി

Published

on

മുവാറ്റുപുഴ: മുവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ്സ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി. 41 ലക്ഷം രൂപയാണ് നിലവിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.

ഏറെ നാളായി അറ്റകുറ്റ പണികൾ നടത്താതെ ശോച്യാവസ്ഥയിലായിരുന്ന കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി തപാൽ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ച് തപാൽ വകുപ്പ് ഉത്തരവ് ഇറക്കിയത്.

 

നിലവിൽ സിവിൽ നിർമ്മാണ പ്രവൃത്തികൾക്ക് 33 ലക്ഷം രൂപയും ഇലക്ടിക്കൽ വിഭാഗത്തിൽ 8 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.അതേസമയം പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.കെട്ടിടത്തിന്റെ ചോർച്ച തടയാനുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക. സിവിൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്റെ ഓടുകൾ മാറ്റി മേൽക്കൂര നവീകരിക്കും. പിന്നീട് ഇടിഞ്ഞുവീണ ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തും.

കെട്ടിടത്തിൽ ലൈറ്റുകളും ഫാനുകളും മാറ്റി പുതിയവ സ്ഥാപിക്കും. പഴയ വയറിംഗ് മാറ്റും. തുടർന്ന് അടർന്ന് വീഴാറായ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്ത് പുതുക്കി പണിയും. ദ്രവിച്ച ജനലുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ശുചിമുറികളും ഇതോടൊപ്പം നവീകരിക്കും. മൂന്നാം ഘട്ടമായി നടത്തുന്ന പെയിന്റിംഗ് ജോലികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. പഴമയുടെ പ്രൗഢിയിൽ ആധുനിക മുഖമുള്ള പോസ്റ്റ് ഓഫീസ് നാടിന് സമർപ്പിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

 

1955ൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ഹെഡ് പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. അന്നുമുതൽ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നില്ല.പിന്നീട് 1975ലും 2010ലും കുറച്ച് ഭാഗങ്ങൾ പഴയ കെട്ടിടത്തോട് കൂട്ടി ചേർത്ത് നിർമ്മിച്ചെങ്കിലും പഴയ കെട്ടിടത്തിൽ അറ്റക്കുറ്റ പണികൾ തടസപ്പെട്ടതുമൂലം 2010ന് ശേഷം ഇവിടെ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടന്നിരുന്നില്ല. കൂട്ടിച്ചേർത്ത കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും, വാർക്കയുടെ പാളികൾ അടർന്ന് കമ്പി തെളിഞ്ഞ അവസ്ഥയിലുള്ള കെട്ടിടം ഏതുനിമിഷവും നിലംപൊത്തും എന്ന് കാട്ടി മുവാറ്റുപുഴ കൗൺസിൽ ചെയർമാൻ എൽദോ ബാബു വട്ടക്കാവിലും, നഗരസഭ കൗൺസിലർ രാജശ്രീ രാജുവുമാണ് വിഷയം എപിയുടെ ശ്രദ്ധയിൽപെടുത്തിയത്.സേവന വിതരണം മെച്ചപ്പെടുത്താനും പ്രാദേശികമായി ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനും നവീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതായും ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

Published

on

By

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.

ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.

സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.

പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.

ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു

ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്

എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.

വീഡിയോ കാണാം

Continue Reading

latest news

മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

Published

on

By


മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.

കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.

വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പിടിയിലായവർ മദ്യപിയ്ക്കാൻ  വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.

കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.

രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച

പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.

Continue Reading

latest news

“ആന ലൈറ്റ് ” വിതരണം തുടങ്ങി

Published

on

By

മറയൂർ;വന്യമ്യഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകൽപ്പന ചെയ്ത ഇ -ലൈറ്റ് വിതരണം തുടങ്ങി.

ഇടുക്കി ജില്ലയിൽ കാന്തല്ലൂർ,മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്.വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായിട്ടാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

രാത്രിയിൽ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിയ്ക്കുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി.സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിയ്ക്കുന്നത്.

ഉപകരണം പുറപ്പെടുവിയ്ക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയിൽ പ്രവേശിയ്ക്കില്ലന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

പന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകൾ സ്ഥാപിയ്ക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

പരീക്ഷണം വിജയിച്ചാൽ ഇ -ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവൻ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

 

Continue Reading

Trending

error: Content is protected !!