Connect with us

latest news

മറയൂരിൽ സ്ഥലം “വിൽപ്പന”യെച്ചൊല്ലി വിവാദം;പഞ്ചായത്തിന്റെ സ്ഥലം റിസോർട്ട് മാഫിയ്ക്ക് വിറ്റെന്ന് പരാതി,കഴമ്പില്ലന്ന് വെളിപ്പെടുത്തി ആരോപണ വിധേയരും

Published

on

മറയൂർ; പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള സ്ഥലം കൃതൃമരേഖകൾ ചമച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി നേതാക്കളും ചേർന്ന് റിസോർട്ട് മാഫിയ്ക്ക് കൈമാറിയതായി പരാതി.

മറയൂർ ഇന്ദിരാനഗറിൽ പാർപ്പിട പദ്ധതിയ്ക്കായി മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വാങ്ങിയ സ്ഥലമാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയതായി പരാതി ഉയർന്നിട്ടുള്ളത്.

സംഭവം സംബന്ധിച്ച് സിപിഎം ഇന്ദിരാനഗർ ബ്രാഞ്ച് സെക്രട്ടറി കനകാസ്യൻ ടി കെ മുഖ്യമന്ത്രി,തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി,ഇടുക്കി ജില്ലാകളക്ടർ,മറയൂർ പഞ്ചായത്ത് സെക്രട്ടറി,മറയൂർ പോലീസ്,വിജിലൻസ് ഡയറക്ടർ,ജില്ല പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.

ഭവനരഹിതർക്ക് വീട് നിർമ്മിച്ചുനൽകുന്നതിനായി മറയൂർ പഞ്ചായത്ത് വാങ്ങിയ സ്ഥലം 2001 -2004 കാലഘട്ടത്തിൽ ഫ്‌ലോട്ടുകളായി തിരിച്ച് അർഹർക്ക് നൽകിയിരുന്നു.

ഇത്തരത്തിൽ സ്ഥലം ലഭിച്ച ഭഗവതിയമ്മ മരണപ്പെട്ടിരുന്നു.ഇതെത്തുടർന്ന് സ്ഥലം അധാരം ചെയ്ത് കൈമാറുന്ന നടപടികൾ പൂർത്തിയായിരുന്നില്ല.

ഈ സാഹചര്യത്തിൽ,ഇവരുടെ ഉറ്റവർക്ക് അവകാശപ്പെട്ട സ്ഥലം പരാതിയിൽ പ്രതിസ്ഥാനത്തുള്ളവർ റിസോർട്ട് മാഫിയ്ക്ക് വിറ്റതായിട്ടാണ് ആരോപണം.

എന്നാൽ പരാതിയിൽ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും ഭഗവതിഅമ്മയുടെ ബന്ധുകൂടുയായ താൻ അതിർത്തി തിരച്ചിടുന്ന കാര്യത്തിന് മാത്രമാണ് ഇടപെട്ടതെന്നും ബി ജെ പി ജില്ലാകമ്മറ്റിയംഗം അയ്യപ്പൻ കൃഷ്ണൻ പറഞ്ഞു.

സ്ഥലം ഇപ്പോഴും മറയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണെന്നും ഈ സ്ഥതിയിൽ ഈ സ്ഥലം ആർക്കും കൈമാറ്റം ചെയ്യാനാവില്ലന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ് പ്രതികരിച്ചു.

 

 

Continue Reading

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Published

on

By

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.

പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.

എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.

പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി

Continue Reading

Trending

error: Content is protected !!