Connect with us

latest news

ഓടയ്ക്കാലിയിലും പുളിന്താനത്തും പോലീസിന്റെ പള്ളിപിടിയ്ക്കല്‍ നീക്കം പാളി ; സംഘർഷം,4 പേര്‍ക്ക് പരിക്ക്

Published

on

കോതമംഗലം; കോടതി ഉത്തരവിനെത്തുടർന്ന് പോത്താനിക്കാടും ഓടയ്ക്കാലിയിലും പള്ളികൾ ഏറ്റെടുക്കുന്നതിന് പോലീസ് നടത്തിയ നീക്കം കലാശിച്ചത് സംഘർഷത്തിൽ.4 പേർക്ക് പരിക്കേറ്റു.

പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, ഓടയ്ക്കാലി സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കുന്നതിനുള്ള പോലീസ് ഇടപെടലാണ് സംഘർഷത്തിൽ കലാശിച്ചത്.

പോലീസ് നീക്കം അറിഞ്ഞ് പള്ളികളിൽ രാവിലെ തന്നെ വിശ്വസികൾ എത്തിയിരുന്നു.പോത്താനിക്കാട് രാവിലെ തന്നെ പോലീസ് സംഘം എത്തി.പള്ളിയകത്ത് കയറുന്നതിനുള്ള പോലീസ് നീക്കം വിശ്വാസികൾ ഗെയിറ്റ് ബന്ധിച്ച് തടസപ്പെടുത്തി.
ഇതിനിടയിൽ പള്ളിയകത്ത് വിശ്വാസികൾ പ്രാർത്ഥന യജ്ഞം ആരംഭിയ്ക്കുകയും ചെയ്തു.ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചാൽ നേരിടാൻ തയ്യാറെടുത്ത് വിശ്വാസികൾ പള്ളിയ്ക്ക് ചുറ്റം നിലയുറപ്പിച്ചിരുന്നു.

ഗെയിറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകടക്കുന്നതിന് പോലീസ് പലവട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.ഉച്ചയോടെ വിഷയത്തിൽ കളക്ടർ ഇടപെടൽ ഉണ്ടായതോടെയാണ് ഇവിടുത്തെ സംഘത്തിന് ശമനമായത്.

ഓടയ്ക്കാലി പള്ളിയിൽ ഉച്ചയോടെയാണ് പോലീസ് സംഘം എത്തുന്നത്.പോലീസ് എത്തിയതോടെ വിശ്വാസികൾ ഗേറ്റിന് മുന്നിൽ തടിച്ചുകൂടി.ഒരു കാരണവാശാലും പോലീസിനെ പള്ളിയിലേയ്ക്ക് കടത്തില്ലന്നുള്ള നിലപാടിലായിരുന്നു വിശ്വാസിസമൂഹം.

ഇതെത്തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ടുപൊളിയ്ക്കുന്നതിന് പോലീസ് നീക്കം ആരംഭിച്ചു.ഇതിനിടയിലുണ്ടായ ബലപ്രയോഗത്തിലും ഉന്തിലും തള്ളിലുമാണ് 4 പേർക്ക് പരിക്കേറ്റത്.ഇവരെ കോതമംഗലം മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളികൾ പിടിച്ചെടുക്കുന്നതിനുള്ള പോലീസ് നീക്കം ഒരു കാരണവാശാലും അംഗീകരിയ്ക്കാനാവില്ലന്നും ഇനിയും ഇത്തരം നീക്കം ഉണ്ടായാൽ ജീവൻ നൽകിയും പ്രതിരോധിയ്ക്കുമെന്നും വിശ്വാസികൾ പറഞ്ഞു.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

Published

on

By

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

latest news

മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

Published

on

By

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.

തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ്  കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.

മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.

മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.

ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.

പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.

 

Continue Reading

latest news

കാന്തല്ലൂർ പഞ്ചായത്തിൽ സ്പെഷ്യൽ പ്രോജക്ട് ആനുകൂല്യങ്ങൾ വിതരണം ചെയ്തു

Published

on

By

മറയൂർ ;കാന്തല്ലൂർ പഞ്ചായത്ത് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണ ഉൽഘാടനം ദേവികുളം എം എൽ എ അഡ്വ എ രാജ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാധാകൃഷ്ണൻ പദ്ധതികൾ വിശദീകരിച്ചു.

പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് ആട് ,കോഴി എന്നിവ വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനും മറ്റും കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച തുക ചടങ്ങിൽ വിതരണം ചെയ്തു.

എസ് സി ,എസ് റ്റി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ് സി വിഭാഗത്തിലെ വിദ്യാർത്ഥിക്ക് സോളാർ ലാമ്പും വിതരണം ചെയ്തു.

പരിപാടിയോട് അനുസന്ധിച്ച് അഗ്രി കിയോസ്ക് ഔട്ടലറ്റ് ഉൽഘാടനവും നടത്തി

Continue Reading

Trending

error: Content is protected !!