Local
തങ്ങൾക്ക് അവകാശപ്പെട്ട കൈവശ ഭൂമിക്ക് പട്ടയം നേടാൻ നീക്കം; കാന്തല്ലൂരിലെ ജനപ്രതിനിധിയുടെ ഇടപെടലിനെതിരെ സഹോദരന്മാർ രംഗത്ത്, സ്ഥലം ലഭ്യാമാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യം

കാന്തല്ലൂർ;പിന്നോക്ക വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയ്ക്ക് പട്ടയം സ്വന്തമാക്കാൻ ഭരണപക്ഷ ജനപ്രതിനിധി നീക്കം ആരംഭിച്ചെന്നും ഇതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വെളിപ്പെടുത്തൽ.

ദേവികുളം താലൂക്കിൽ കീഴാന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 52-ൽ ഉൾപ്പെട്ട 0.4320 ഹെക്ടർ സ്ഥലത്തിന് പട്ടയം സ്വന്തമാക്കാൻ പ്രദേശത്തെ ജനപ്രതിനിധി നീക്കം നടത്തുന്നതായിട്ടാണ് കാന്തല്ലൂർ കീഴാന്തൂർ സ്വദേശി മുരുകന്റെ വെളിപ്പെടുുത്തൽ.
ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ പിതാവ് സോമസുന്ദരന്റെ കൈവശത്തിലിരുന്നതും പിന്നീട് താനും സഹോദരൻ പളനിസ്വാമിയും കൃഷി ചെയ്തുവന്നിരുന്നതുമായ ഭൂമി രാഷ്ടട്രീയ സ്വാധീനം ഉപയോഗിച്ച് ജനപ്രതിനിധി തട്ടിയെടുക്കാൻ ശ്രമിയ്ക്കുന്നതായും ഇതിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും സഹോദരങ്ങളിൽ ഒരാളായ മുരുകൻ പറഞ്ഞു.
നിലവിൽ തങ്ങൾ ഇക്കാര്യത്തിൽ നിയമനടപടികൾ ആരംഭിച്ചെന്നും നീതി ലഭിയ്ക്കും വരെ പോരാട്ടം തുടരുമെന്നും മുരുകൻ വ്യക്തമാക്കി.പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവരാണ് തങ്ങൾ.പിതാവിനൊപ്പം കൃഷി ചെയ്താണ് തങ്ങൾ കുടുംമ്പം പോറ്റിയിരുന്നത്.തങ്ങൾ കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഇപ്പോൾ രാഷ്ട്രീയ നേതാവ് തട്ടിയെടുക്കാൻ ശ്രമിയ്ക്കുന്നത്.
ഭൂമിയിൽ അവകാശവാദ മുന്നയിച്ച് ഇയാൾ കോടതിയെ സമീപിച്ചിട്ടുണ്ട്.ഭൂമി സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഇയാൾ സമർപ്പിച്ചിട്ടുള്ള രേഖകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തരപ്പെടുത്തിയതാണെന്ന് കരുതുന്നത്.കോടിതി നടപടികൾ നടന്നുവരുന്നതിനിടെ ഈ ഭൂമി സംബന്ധിച്ച് തഹസീൽദാർ റിപ്പോർട്ട് നൽകിയതിലും ദൂരൂഹതയുണ്ട്.
ഇക്കാര്യത്തിൽ ഉന്നത അധികൃതർ ഇടപെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിയ്ക്കണമെന്നും മുരുകൻ ആവശ്യപ്പെട്ടു.
വീഡിയോ കാണാം…
latest news
ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു, 5 വയസുകാരി മരിച്ചു; അപകടം ചിന്നാർ എസ് വളവിൽ

മറയൂർ: മറയൂർ ഉടുമൽപേട്ട അന്തസംസ്ഥാന പാതയിൽ ചിന്നാർ എസ് വളവിന് താഴെ ഓട്ടോ മറിഞ്ഞ് അഞ്ചു വയസ്സുകാരി മരിച്ചു.

മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരിച്ചത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
മൃതദേഹം ഉടുമലൈ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
latest news
മൂന്നാറിലെ പട്ടിപിടുത്തം വിവാദത്തിൽ; വളർത്തുനായ്ക്കളെപ്പോലും കൊന്നു,കൂട്ടക്കുരുതി അധികൃതരുടെ ഒത്താശയോടെ,നടപടി ആവശ്യപ്പെട്ട് പരാതിയും

മറയൂർ;മൂന്നാർ പഞ്ചായത്തിലെ പട്ടിപിടുത്തം വിവാദത്തിൽ.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി-തൊടുപുഴ ആനിമൽ റെസ്‌ക്യൂ ടീം മുഖ്യമന്ത്രി,ഡിജിപി,ചീഫ്് സെക്രട്ടറി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകി.
തെരുവുനായക്കളെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ വളർത്തുനായ്ക്കളെപ്പോലും പഞ്ചായത്ത് അധികൃതരുടെ അറിവോടെ പിടിച്ച്,കൊന്നെന്നും നായ്ക്കളുടെ ശരീരം പഞ്ചായത്തിന്റെ ഡബിംഗ് യാർഡിലെ പൊട്ടക്കിണറ്റിൽ കൂട്ടത്തോടെ തള്ളിയെന്നുമാണ് പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.
പത്തുവർഷത്തിലേറെയായി മൃഗസംരക്ഷണ-പരിപാലന രംഗത്ത് സംഘടന പ്രവർത്തിച്ചുവരുന്നുണ്ടെന്നും മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോഴാണ് കൂട്ടക്കുരുതിയെ കുറിച്ച് വിവരം ലഭിച്ചതെന്നുമാണ് സംഘടന ഭാരവാഹികളായ കീർത്തിദാസ് എം എ,ഓമന എം ബി എന്നിവർ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
തൊടുപുഴയൽ സംഘടനയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന താൽക്കാലിക അഭയകേന്ദ്രത്തിൽ തെരുവുകളിൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിയ്ക്കാൻ കഴിയാതെ, മരണത്തോടുമല്ലിട്ടിരുന്നതും അപകടത്തിൽ പരിക്കേറ്റതും ഉൾപ്പെടെയുള്ള നൂറിലധികം നായക്കളെ സംരക്ഷിച്ചുവരുന്നുണ്ട്.
മൂന്നാർ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നടത്തിയിട്ടുള്ളത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.ആയതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്,ആവശ്യമായ നിയമ നടപടികൾ സ്വീകരിയ്ക്കണം.
മൂന്നാർ ടൗണിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നും നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിയ്ക്കണം.
ഈ സംഭവത്തിൽ നായ്ക്കളെ പിടികൂടി കൊന്നവരും പഞ്ചായത്ത് ജീവനക്കാരും തമ്മിൽ സാമ്പത്തീക ഇടപാടുകൾ നടന്നിട്ടുണ്ട്.ഇക്കാര്യം പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും.
പഞ്ചായത്ത് ഡമ്പിംഗ് യാർഡിൽ അതിക്രമിച്ച് കയറി,നായക്കളെ കൂട്ടത്തോടെ കിണറ്റിൽ കുഴിച്ചുമൂടിയിട്ടും ഇതുസംബന്ധിച്ച് ഇനിയും ബന്ധപ്പെട്ട അധികൃതർ പരാതി നൽകാത്തത് സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ പങ്ക് ഉറപ്പാക്കുന്ന പ്രധാന ഘടകമാണെന്നും നായക്കളുടെ ശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണം.ഇരുവരും വിശദമാക്കി.
latest news
മറയൂരിൽ നിന്നും ചന്ദനം കടത്തൽ; ഗുണ്ടാ നേതാവ് അമ്മയ്ക്കൊരുമകൻ സോജു അടക്കം 4 പേർ അറസ്റ്റിൽ
-
Uncategorized10 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local12 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news10 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local12 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized10 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local12 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local11 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും