Connect with us

latest news

സ്വപ്നക്കൂട് പദ്ധതിയിൽ വീടിന്റെ താക്കോൽ കൈമാറി

Published

on

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി.കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ എസ് എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയായ “സ്വപ്നക്കൂട്” ന്റെ ഭാഗമായിട്ടാണ് കോളേജിലെ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചത്.

വീടിന്റെ താക്കോൽ ദാനം ആന്റണി ജോൺ എം എൽ എ യും കെ- ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോഓർഡിനേറ്റർ ഡോ സൂസമ്മ എ പി യും നിർവഹിച്ചു. 7 ലക്ഷം രൂപ ചിലവിൽ 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് പണിതു കൈമാറിയത്.

2 മുറി,ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോട് കൂടിയ വീട് 7 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. സ്വപ്നക്കൂട് പദ്ധതി പ്രകാരം എംബിറ്റ്‌സ് കോളജിലെ എൻ.എസ്.എസ് യൂണിറ്റ് രണ്ട് വീടുകളാണ് നിർമ്മിക്കുന്നത്. രണ്ടാമത്തെ വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

താക്കോൽ ദാന ചടങ്ങിൽ കോളേജ് ചെയർമാൻ പി ഐ ബേബി പാറേക്കര അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി, കോളേജ് സെക്രട്ടറി ലാൽ വർഗീസ് അപ്പക്കൽ,പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ജോണി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ബേസിൽ ജി പോൾ, വോളന്റീയർ സെക്രട്ടറി ഷെഫിൻ ബി ചെറിയാൻ എന്നിവർ സംസാരിച്ചു.

കോളേജ് ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ് സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ഷിജു രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ എസ് എസ് സെല്ലിനു കീഴിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ധനസഹായത്തോടെ 100 വീടുകളാണ് സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതി പ്രകാരം പൂർത്തിയാക്കുന്നത്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കാട്ടാനകൾ കൂട്ടത്തോടെ മറയൂർ കരിമുട്ടിയിൽ; വ്യാപകമായി കൃഷി നശിപ്പിച്ചു, ജീവിതം വഴിമുട്ടിയെന്ന് കർഷകർ

Published

on

By

മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനു സമീപമുള്ള മറയൂർ കരിമുട്ടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം.

വട്ടവയലിൽ ജോൺസന്റെ കൃഷികൾ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടംനശിപ്പിച്ചു.

തെങ്ങ്, വാഴ, കമുക്, എന്നിവയ്ക്ക് പുറമെ കരിമ്പും വ്യാപകമായി നശിപ്പിയ്ക്കപ്പെടുന്നുണ്ട്.

കരിമ്പിൻ പാടങ്ങളുടെ നാശം ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ ഉൽപ്പാദനത്തെ ബാധിയ്ക്കുമോ എന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,500 ഏക്കറിൽ നിന്ന് 400 ഏക്കറായി കരിമ്പ് കൃഷി ചുരുങ്ങി, ഇതിന് പ്രധാന കാരണം കാട്ടാന ശല്യമാണെന്നാണ്  ചുണ്ടികാണിയ്ക്കപ്പെടുന്നത്.

Continue Reading

latest news

മറയൂർ സർക്കാർ ആശുപത്രി വളപ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തി;സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം,വനംവകുപ്പ് “പ്രതിക്കൂട്ടിൽ”

Published

on

By

മറയൂർ: സർക്കാർ ആശുപത്രിയുടെ വളപ്പിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മുറിച്ച് കടത്തി.

ആശുപത്രിയുടെ പിൻവശത്ത്,വനം വകുപ്പിന്റെ ഓഫിസിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് ഇന്നലെ രാത്രി കാട്ടുകള്ളന്മമാർ മരം മുറിച്ചു കടത്തിയത്.

രാത്രി മുഴുവൻ വാച്ചർമാരുടെ നിരീക്ഷണത്തിലുള്ള സുരക്ഷിത മേഖലയിൽ നിന്നാണ്  മരം അപ്രക്ഷ്യമായത്. സംഭവം വനംവകുപ്പിന്  നാണക്കേടായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

വനംവകുപ്പ് ഓഫിസിന് തൊട്ടടുത്തുള്ളതും വാച്ചർമാരുടെ നിരന്തര നിരീക്ഷണത്തിലുള്ളതുമായ പ്രദേശത്തു നിന്നും മരം മുറിച്ചുകടത്തുന്നതിന് ഇടയാക്കിയത് സുരക്ഷാ വ്യവസ്ഥകളിലെ ഗുരുതര പിഴവാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

സംഭവത്തിൽ  മറയൂർ പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ ഊർജിതമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

സ്വകാര്യ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിന്ന് ചന്ദനമരം മോഷണം പോയാൽ അന്വേഷണ ചുമതല പോലീസിനാണ്.റിസർവ്വ് വനമേഖലയിൽ നിന്ന് ഇത്തരത്തിൽ മരം മുറിച്ച് കടത്തിയാൽ നിലവിലെ നിയമമനുസരിച്ച് വനം വകുപ്പിന് നേരിട്ട് മേൽ നടപടികൾ സ്വീകരിയ്ക്കാം.

സ്വകാര്യ ഭൂമിയിലും പൊതുസ്ഥലങ്ങളിലും ചന്ദനമര മോഷണം പതിവായിട്ടുണ്ടെങ്കിലും, ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

Continue Reading

latest news

അഴിമതിയും കർഷക ദ്രോഹ നടപടികളും അവസാനിപ്പിക്കണം; കെഎസ്‌കെറ്റിയു മറയൂർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച് നടത്തും

Published

on

By

മറയൂർ;വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെറ്റിയു)മറയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 30-ന് മറയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ച നടത്തും.

മാർച്ച് രാവിലെ 10-ന് സി പി എം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും.പ്രമുഖ നേതാക്കൾ പ്രസംഗിയ്ക്കും.

മറയൂരിലെ കർഷക തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും, കർഷകർക്ക് യഥാസമയം തൊഴിലാളികളെ ലഭിക്കാനും സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത കാർഷിക തൊഴിൽ സേന രൂപീകരിക്കുക,ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കുക,10-ൽ അധികം വീടുകൾ വിറ്റത് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതിയിൽ മാനദണ്ഡം മറികടന്ന് ഇഷ്ടക്കാർക്ക് വീട് എഗ്രിമെന്റ് വയ്ക്കുന്നത് അവസാനി പ്പിക്കുക,ജലനിധി ഫിൽട്ടർ ടാങ്ക് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക,ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

കുമ്മിട്ടാംകുഴി,പട്ടികാട്, ചെറുവാട് ഉന്നതികളിൽ സ്ഥലം ഉള്ളവർക്ക് അവിടെ തന്നെ വീട് നിർമ്മിക്കാൻ അനുമതി നൽകുക,ഇന്ദിരാ നഗറിൽ വന്യമൃഗശല്യം മൂലം വീട് വച്ച് താമസിക്കാൻ കഴിയാത്തവർക്ക് ഒറ്റ സ്ഥലത്ത് വീട് നിർമ്മിക്കാൻ അനുമതി നൽകുക,നട്ടുവളർത്തിയ മരം മുറിക്കാൻ അനുമതി നൽകുക,കൃഷിക്ക് വെള്ളം എത്തിക്കാൻ പദ്ധതി തയ്യാറാക്കാൻ പ്രത്യേക ഗ്രാമസഭ വിളിച്ച് തീരുമാനം എടുക്കുകയും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യുക തുടങ്ങിവ ഉൾപ്പെടെ 11 ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.

Continue Reading

Trending

error: Content is protected !!