latest news
യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി; വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ.
പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-എ-0477(ആർഎസ്‌ഇ 915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂരിൽ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.


ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും,ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.



പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു. കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം.സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി.
കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.
പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ, ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.
പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിന് ഇടവരുത്തി.
“ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”.
പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”.
ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു.
ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി.
ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”.
അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു.





latest news
പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു

മറയൂര്‍;പള്ളനാട് സെന്റ് മേരീസ് എല്‍പി സ്‌കൂളിന്റെ 45-ാം വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പരിപാടിയോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അരുള്‍ ജോ്യതി ഉല്‍ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ തോമസ് തൈച്ചേരീല്‍ അധ്യക്ഷത വഹിച്ചു.


മൂന്നാര്‍ എ ഇ ഒ ശരവണന്,വാര്‍ഡ് മെമ്പര്‍ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റര് ജോബി തോമസ്,രാജകുമാരി എച്ച് ക്യൂ യൂപിഎസ് ഹെഡ്മാസ്റ്റര് റെന്നി തോമസ്,ഹെപ്സി ക്രിസ്റ്റീനാള്‍,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശന്‍,ഷാജി തോമസ്,സൂര്യജീ,ജിഷ കെ കെ കണ്ണാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



സമ്മേളനത്തില്‍ കലാ-കായിക രംഗത്ത് മികച്ച നേട്ടം സ്വന്തമാക്കിയ സ്കൂളിലെ വിദ്യര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്കി വിശിഷ്ട വ്യക്തികള്‍ ആദരിച്ചു.
സമ്മേനാന്തരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച കലാ-പരിപാടികളും ഉണ്ടായിരുന്നു.





latest news
പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം, സ്മേര 2 കെ 2025 ഈ മാസം 7-ന്

മറയൂർ;ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന പള്ളനാട് സെന്റ് മേരീസ് എൽ പി സ്‌കൂൾ 45-ാം വാർഷിക ആഘോഷം,സ്മേര2 കെ 2025 ഈ മാസം 7-ന് നടക്കും.
വൈകിട്ട് 4.30-ന് ചേരുന്ന പൊതുസമ്മേളനത്തിൽ മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഫാ.തോമസ് തൈച്ചേരിൽ അധ്യക്ഷത വഹിയ്ക്കും.


മൂന്നാർ എ ഇ ഒ ശരവണൻ,വാർഡ് മെമ്പർ വിജി ജോസഫ്,റവ,ഫാ.തോമസ് വേലിയ്ക്കകത്ത്,ഹെഡ്മാസ്റ്റർ റെന്നി തോമസ്്,സാറ്റാഫ് സെക്രട്ടറി ഷാംലറ്റ് ടോം,സി,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ,ഷാജി തോമസ്,ഹെപ്സി ക്രിസ്റ്റീനാൾ,സൂര്യജീ,ജിഷ കെകെ കണ്ണാടൻ തുടങ്ങിയവർ പ്രസംഗിയ്ക്കും.



പരിപാടിയോട് അനുബന്ധിച്ച് അദ്ധ്യപക -രക്ഷതകർത്താ സംഗവും വിവിധ കലാപരിപാടികളും സംഘടപ്പിച്ചിട്ടുണ്ടെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ റവ.ഫാ. തോമസ് തൈച്ചേരിൽ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോബി തോമസ് ,പി റ്റി എ പ്രസിഡന്റ് ചിലമ്പരശൻ എന്നിവർ അറയിച്ചു.





latest news
ഇഞ്ചത്തൊട്ടിയില്‍ ആനകള്‍ക്കായി പടുതാക്കുളമൊരുക്കി വനപാലകര്‍

കോതമംഗലം ; കാട്ടാനകള്‍ക്ക് കുടിക്കാനും വെള്ളത്തില്‍ കളിക്കാനുമായി പടുതാകുളം ഒരുക്കി വനപാലകർ. ഇഞ്ചത്തൊട്ടി മുനിപ്പാറയിലൊരുക്കിയ കുളത്തിനു ചുറ്റും ഉച്ചകഴിഞ്ഞാല്‍ ആനകളുടെ കൂത്താട്ടമാണ്.
വെള്ളം കുടിച്ച ശേഷം തുമ്പിക്കൈകൊണ്ട് മേലാകെ വെള്ളം ചീറ്റിച്ച് കുളിച്ച ശേഷമാണ് ആനകള്‍ മടങ്ങുന്നത്. പെരിയാറില്‍ വെള്ളം കുടിക്കാനും നീരാടാനും പതിവായി വന്നിരുന്ന വഴി സൗരോർജ വേലികെട്ടി അടച്ചതോടെയാണ് ആനക്കൂട്ടത്തിന് വെള്ളം കിട്ടാതായത്.


ദിവസവും വേലിക്കരികില്‍ വന്ന് എത്തിനോക്കി ആനക്കൂട്ടം നിരാശരായി മടങ്ങുന്ന കാഴ്ച കണ്ടാണ് വനപാലകർ കുളം നിർമിക്കാൻ മുന്നിട്ടിറങ്ങിയത്. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതി പ്രകാരം ഒരാഴ്ച മുൻപാണിത് ഒരുക്കിയത്.



ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മണ്ണുമാന്തികൊണ്ട് എട്ടു മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും കുളം കുഴിച്ച് അടിയില്‍ ചാക്കിട്ട് പ്ലാസ്റ്റിക് പടുത വിരിച്ച് വെള്ളം നിറയ്ക്കുകയായിരുന്നു.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ജി.ജി. സന്തോഷ്, ടി.എ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സ്‌റ്റേഷൻ ജീവനക്കാർ ചേർന്ന് ഒരു ദിവസംകൊണ്ട് ഇതിന്റെ പണിതീർത്തു.
മുനിപ്പാറ ക്ഷേത്രത്തിനു സമീപത്തെ പടുതാകുളത്തില്‍ ആനകളെത്തുന്നത് റോഡില്‍ നിന്നാല്‍ കാണാം. പെരിയാറില്‍നിന്ന് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പടുതാകുളത്തില്‍ നിറയ്ക്കുന്നത്. ആനകളൊഴിയുമ്പോള്‍ മ്ലാവടക്കമുള്ള മൃഗങ്ങളും വെള്ളം തേടി എത്തുന്നുണ്ട്.





-
Uncategorized6 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local7 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news5 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local7 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized6 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local7 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local7 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login