Local
കൊച്ചി-ധനുഷ്‌കോടി ദേശീയ പാത പുനരുദ്ധാരണം; പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി

നെൽസൻ പനയ്ക്കൽ

മുവാറ്റുപുഴ; കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കൻ എല്ലാവരും സഹകരണം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എൻ.എച്ച്.എ.എൽ മുഖാന്തിരം അനുവദിച്ച പദ്ധതി എൻ.എച്ച് (0) ഗണത്തിലാണ് അനുവദിക്കപ്പെട്ടത്.
തുടർന്ന് വളരെ വേഗത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു.ആദ്യ ഘട്ടത്തിൽ 3 എ നോട്ടിഫികേഷനും, തൊട്ടു പിന്നാലെ 3 എ നോട്ടിഫിക്കേഷനും (7.12.2023) പുറത്തിറങ്ങി. എന്നാൽ തുടർന്ന് 3 ഡി വിജ്ഞാപനത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ചെയ്യുന്ന സി.എ.എൽ.എ (കൊപീറ്റണ്ട് അതോറിറ്റി ഫോർ ലാൻ്റ് അക്വിസിഷൻ) യ്ക്കായില്ല.
എൻ.എച്ച്.എ.എൽ പല പ്രാവശ്യം സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞ മാർച്ച് മാസം തന്നെ പദ്ധതിയാരംഭിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തിയിരുന്നു. 2024 ജനുവരി 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇക്കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
2024 ഫെബ്രുവരി മാസം 5ന് ആയിരുന്നു 3ഡി വിജ്ഞാപനത്തിനായി കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ അത് പൂർത്തീകരിച്ചില്ല.
കഴിഞ്ഞ സാമ്പത്തിക വർഷം ഭൂമി ഏറ്റെടുക്കലിനും, പദ്ധതി തുകയ്ക്കുമായി നിശ്ചയിച്ചിരുന്ന തുക കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചിരുന്നതിൽ നിന്നും ചിലവാക്കുവാനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതായി.പിന്നീട് പുതിയ സാമ്പത്തിക വർഷത്തിൽ (2024-25) ഏപ്രിൽ അവസാനത്തോടെയാണ് 3ഡി വിജ്ഞാപനത്തിനായുള്ള ഡേറ്റ എൻ.എച്ച്.എ.എല്ലിയ്ക്ക് നൽകുന്നത്.
ഈ ഘട്ടത്തിൽ സാമ്പത്തിക വർഷം മാറിയതിനാൽ പദ്ധതി തുകക്ക് വേണ്ടി വീണ്ടും മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമാക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനായി നിശ്ചിയച്ചതുക റഫ് എസ്റ്റിമേറ്റ് ആയി കണക്കുകൂട്ടിയത് വളരെ അധികമാണെന്ന് വിലയിരുത്തിയതും, ആയതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തിൽ അനുവദിക്കപ്പെട്ടതിനത്രയും തുക കണ്ടെത്താൻ കഴിയില്ല എന്ന തീരുമാനവും വിലങ്ങുതടിയായി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും, എൻ.എച്ച്.എ.എൽ ചെയർമാനുമായും ചർച്ച നടത്തുകയും, പാർലമെൻ്റിൽ വിഷയമവതരിപ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ 3 സാധ്യതകൾ തേടുന്നതിനായി എൻ.എച്ച്.എ.എൽ തീരുമാനിച്ചു.
1) റഫ് എസ്റ്റിമേറ്റിൽ കുറവ് വരുമോയെന്ന് സൂക്ഷ്മ പരിശോധന നടത്തുക.
2) ചിലവ് കുറയ്ക്കാൻ പുതിയ അലൈൻമെൻ്റ് കണ്ടെത്തുക
3)സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും 50% ചിലവ് ആവശ്യപ്പെടുക.
ഇതിൽ ഒന്നാമത്തെ സാധ്യത പരിശോധിച്ച് ഉറപ്പുവരുത്തി പദ്ധതി മുന്നോട്ട് പോകുക എന്ന നിലപാട് ആണ് താൻ സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാതെ സമയം പാഴാക്കി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിക്കപ്പെട്ട തുക ചിലവഴിക്കാത്തതിന് വലിയ വില നൽകേണ്ടി വന്നിരിക്കുകയാണിപ്പോൾ.
ഈ ഘട്ടത്തിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ച് കേന്ദ്ര സർക്കാരിനെ കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാൻ എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും,നാടിൻ്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ഡീൻ കുര്യാക്കോസ് അഭ്യർത്ഥിച്ചു. മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഒപ്പമുണ്ടായിരുന്നു.
latest news
കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃക;മൃണാൾ സൈകിയ എം എൽ എ

മറയൂർ; കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതികൾ മികച്ച മാതൃകയെന്ന് ആസാം നിയമസഭ സമതി അധ്യക്ഷൻ മൃണാൾ സൈകിയ എം എൽ എ .

സന്ദർശകരെ ആകർഷിയ്ക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും നല്ല രീതിയിൽ നടന്നുവരുന്നു. ഇതെല്ലാം ഭാവിയിൽ കാന്തല്ലൂരിന് മുതൽകൂട്ടാവും .അദ്ദേഹം വിശദമാക്കി.
രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂരിലെ ഗ്രാമീണ ടൂറിസം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വിശേഷങ്ങൾ പങ്കിടുകയായിരുന്നു അദ്ദേഹം.
ചീനി ഹിൽസിലെ ആപ്പിൾ തോട്ടങ്ങളും, മുനിയറകളും ഭ്രമരം ഷൂട്ട് പോയിൻ്റും ചന്ദനക്കാടുകളും കണ്ട് കാന്തല്ലൂരിനോട് വിട പറഞ്ഞ സമതി അംഗങ്ങൾ ഇന്ന് ആനച്ചാലിൽ തങ്ങും.നാളെ കുമരകം സന്ദർശിച്ച ശേഷമാവും സംഘം മടങ്ങുക.
സമതി അംഗങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ഉഷ്മള സ്വീകരണം നൽകി.
പ്രസിഡൻ്റ് പി. റ്റി തങ്കച്ചൻ , വൈസ് പ്രസിഡൻ്റ് കൊച്ചുത്രേസ്യ മാത്യു, ക്ഷേമ- ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാർത്യായനി ബി,വാർഡ് മെമ്പർമാരായ എസ് ആർ മണികണ്ഠൻ, കെ ആർ സുബ്രഹ്മമണി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു, സിഡിഎസ് ചെയർപേഴ്സൺ മല്ലിക രാമകൃഷ്ണൻ. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി റ്റി മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
സ്വീകരണ ചടങ്ങിൽ ആസാമി ഭാഷയിൽ മെമ്പർ എസ് ആർ മണികണ്ഠൻ നന്ദി പറഞ്ഞത് സമതി അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
ടൂറിസം അസോസിയേഷൻ ഭാരവാഹികളായ ജോയി റ്റി എ , ജോഫി ജോർജ്ജ് തുടങ്ങിയവരുമായും സംഘാംഗങ്ങൾ ആശയവിനിമയം നടത്തി.
ആസാം നിയമസഭ സമതി ആദ്യമായിട്ടാണ് കാന്തല്ലൂരിൽ എത്തിയതെന്നും ഗ്രാമീണ ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു
ഇന്ന് രാവിലെയാണ് ആസാമിൽ നിന്നും മൃണാൾ സൈകിയയുടെ നേതൃത്വത്തിലുള്ള നിയമസഭ സമതി കാന്തല്ലൂരിൽ എത്തിയത്
എൽ എ മാരായ ബിജോയി മലക്കാർ,ശ്രീരാമകൃഷ്ണഘോഷ്,റെക്കിബുദ്ദീൻ അഹമ്മദ്,മസിബുർ റഹ്‌മാൻ,ബസന്ത് ദാസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
അഡീഷണൽ സെക്രട്ടറി ഇന്ദ്രജിത് മൊജുംദർ,അണ്ടർ സെക്രട്ടറി സുദീപ് റോയ്,കമ്മിറ്റി ഓഫീസർ അജോയ് ശങ്കർ ദാസ്,സ്റ്റെനോഗ്രാഫർ ജിതു മോനി ദാസ് എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘവും നിയമസഭ സമതിയ്ക്കൊപ്പം ഉണ്ടായിരുന്നു.
വീഡിയോ കാണാം
latest news
മദ്യപിയ്ക്കാൻ പണം നൽകിയില്ല,17-കാരനെ കത്തി കൊണ്ട് വരഞ്ഞു, തടയാൻ ശ്രമിച്ച 2 സ്ത്രീകൾ അടക്കം 3 പേർക്ക്പരിക്ക്;4 അംഗസംഘം പിടിയിൽ

മറയൂർ:മദ്യപിയ്ക്കാൻ പണം നൽകിയില്ല.17-കാരന്റെ കഴുത്തിലും കാലിലും കത്തി കൊണ്ട് വരഞ്ഞു.രക്ഷിയ്ക്കാനെത്തിയ മാതൃസഹോദരിയെയും മകളെയും ഭർത്താവിനെയും മർദ്ദിച്ചു.നാലംഗസംഘം പിടിയിൽ.

ഇടുക്കി മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചാനൽമേട് ഭാഗത്ത് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
കാന്തല്ലൂർ മിഷൻവയൽ മൈക്കൽഗിരി സ്വദേശി രാജേഷ് വയസ്സ് (33), രാജകുമാരി പൂപ്പാറ കുളപ്പാറച്ചാൽ മുരിക്കുംതൊട്ടി ജോമോൻ ബിനു(26),കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സുധാഭവനിൽ സിബിൻ ഷാജി(23)കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി മണികണ്ഠൻ (40) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മറയൂർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
കാന്തല്ലൂർ മൈക്കൽഗിരി മിഷൻവയൽ സ്വദേശി വിഷ്ണു,മാതൃസഹോദരി വേളാംങ്കണ്ണി,ഇവരുടെ മകൾ രമ്യ,രമ്യയുടെ ഭർത്താവ് സബിൻ എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.ഇവർ സ്വകാര്യ ആശുപത്രയിൽ ചികത്സ തേടി.
വേളാംങ്കണ്ണിയുടെ വീട്ടിൽക്കയറി നാൽവർ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
പിടിയിലായവർ മദ്യപിയ്ക്കാൻ വിഷ്ണുവിനോട് പണം ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള
വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന സൂചന.
കത്തികൊണ്ട് കഴുത്തിലും കാലിലും മുറിവേൽപ്പിച്ചത് പിടിയിലായ രാജേഷ് ആണെന്നാണ് വിഷ്ണു പോലീസിനെ അറിയിച്ചിട്ടുള്ളത്.
രാജേഷും കൂട്ടുപ്രതി ജോമോനും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ച
പ്രതികളെ പിടികൂടുന്നതിനും മേൽനടപടികൾ സ്വീകരിയ്ക്കുന്നതിനും മറയൂർ എസ് എച്ച് ഒ ജിജു ടി ആർ ,എസ് ഐ അനീഷ് കുമാർ,എസ് സി പി ഒ മാരായ ജോബി ആന്റിണി,ദിലീപ് കുമാർ,സി പി ഒ മാരായ വിപിൻ പ്രകാശ്,രാജീവ്,അരുൺകുമാർ തുടങ്ങിയവർ പങ്കാളികളായി.
latest news
“ആന ലൈറ്റ് ” വിതരണം തുടങ്ങി

മറയൂർ;വന്യമ്യഗങ്ങളെ തുരത്താൻ സംസ്ഥാന കൃഷി വിജ്ഞാനകേന്ദ്രം രൂപകൽപ്പന ചെയ്ത ഇ -ലൈറ്റ് വിതരണം തുടങ്ങി.

ഇടുക്കി ജില്ലയിൽ കാന്തല്ലൂർ,മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്.വന്യമ്യഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായിട്ടാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
രാത്രിയിൽ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിയ്ക്കുന്നതാണ് ഉപകരണത്തിന്റെ പ്രവർത്തന രീതി.സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിയ്ക്കുന്നത്.
ഉപകരണം പുറപ്പെടുവിയ്ക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയിൽ പ്രവേശിയ്ക്കില്ലന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
പന്നി ശല്യമുള്ള പ്രദേശങ്ങളിൽ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകൾ സ്ഥാപിയ്ക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.
പരീക്ഷണം വിജയിച്ചാൽ ഇ -ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവൻ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.
-
Uncategorized9 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local10 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news8 months ago
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local10 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized9 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local10 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local10 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും
You must be logged in to post a comment Login